കൊച്ചി: ഏതാനും ആഴ്ചകളായി പിടിതരാതെ കുതിച്ചിരുന്ന സ്വർണ വില സർവകാല റെക്കോർഡിലെത്തി. ഇന്ന് 480 രൂപ ഉയർന്ന് സ്വർണവില കേരളത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45920 രൂപയാണ്. ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുതിക്കുകയാണ്. അന്താരാഷ്ട്ര സ്വർണ്ണവില 2006 ഡോളറിലാണ്. സുരക്ഷിത നിക്ഷേപമായി സ്വർണത്തിനെ കാണുന്നതോടെ യുദ്ധ സാഹചര്യങ്ങളിൽ സ്വർണത്തിന്റെ ഡിമാൻഡ് കൂടുന്നതാണ് കാരണം. മെയ് 5 നാണു മുൻപ് സംസ്ഥാനത്ത് സ്വർണവില ഏറ്റവും ഉയർത്തിലെത്തിയത്. 45760 രൂപയായിരുന്നു അന്ന് പവന്റെ വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5740 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4758 രൂപയുമാണ്. അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.5720 രൂപയായിരുന്നു ഇതുവരെ രേഖപ്പെടുത്തിയ ഉയർന്ന വില. അന്താരാഷ്ട്ര വില ഉയർന്നതാണ് ആഭ്യന്തര വിപണിയിലും വില കൂടാൻ കാരണം. വിവാഹക്കാലമാണ് ഇന്ത്യയിൽ ഇനി വരാൻ പോകുന്നതെന്നതും വില വർദ്ധനയ്ക്ക് കാരണമായി. 35 ലക്ഷം വിവാഹങ്ങളാണ് നവംബർ – ഡിസംബർ മാസങ്ങളിൽ നടക്കുക എന്നാണ് കണക്ക്. ഇതോടൊപ്പം യുദ്ധവും സാമ്പത്തികമാന്ദ്യവും പലരും സുരക്ഷിത നിക്ഷേപമായി സ്വർണം വാങ്ങി വെക്കുന്നതും വില കൂടാൻ കാരണമായിട്ടുണ്ട്.
പൊന്നിന് പൊള്ളും വില ;സ്വർണ്ണ വില സർവ്വക്കാല റെക്കോർഡിൽ

