തിരുവനന്തപുരം : ആശ്വസിക്കാനാവാതെ കോട്ടയവും ഇടുക്കിയും. നേരത്തെ തുടർച്ചയായ ദിവസങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്യാതിരുന്ന ജില്ലകളിൽ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ. റിസൾട്ട് ആകെ മാറി മറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത് രോഗികളിൽ ഭൂരി ഭാഗവും ഈ രണ്ടു ജില്ലകളിലാണ് ഇതോടെ സർക്കാർ കോട്ടയം ഇടുക്കി ജില്ലകളെ റെഡ് സോൺ ആയി പ്രഖ്യാപിച്ചു.
ഇതോടെ പരിശോധന കർശനമാക്കി . എറണാകുളം, കോട്ടയം ജില്ലാ അതിർത്തി അടയ്ക്കാൻ കലക്ടർ എസ്.സുഹാസ് ഉത്തരവിട്ടു. പ്രത്യേക അനുമതിയില്ലാതെ ആരെയും കോട്ടയത്തു നിന്ന് എറണാകുളം ജില്ലയിലേക്ക് പ്രവേശിപ്പിക്കില്ല.
കോവിഡ് കഴിഞ്ഞ ദിവസം കോട്ടയത്ത് 6 പേർക്കും ഇടുക്കിയിൽ 4 പേർക്കുമാണ് സ്ഥിരീകരിച്ചത് . സംസ്ഥാനത്ത് ഇന്നലെ 13 പേർക്കാണ് കോവിഡ്. പാലക്കാട് , മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓരോന്നു വീതവും രോഗബാധിതരെയാണ് ഇന്നലെ കണ്ടെത്തിയത് . 13 പേരിൽ 5 പേർ തമിഴ്നാട്ടിൽ നിന്നും ഒരാൾ യുഎസിൽ നിന്നും എത്തിയതാണ്. 6 പേർക്ക് സമ്പർക്കം വഴി രോഗം. ഒരാൾക്കു രോഗം വന്നത് എങ്ങനെയെന്നു തിരിച്ചറിഞ്ഞിട്ടില്ല.
രോഗം വന്നത് എങ്ങനെയാണെന്ന് തിരിച്ചറിയാത്തവരുടെ എണ്ണം സംസ്ഥാനത്ത് വർദ്ദിച്ചു വരുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ ആശങ്ക ഉയർത്തുന്നുന്നുണ്ട്.

