Kerala News

നിയമസഭാ തിരഞ്ഞെടുപ്പ്;സീറ്റുവിഭജനത്തില്‍ കടുംപിടുത്തം ഇല്ല; കേരളത്തില്‍ ഇടത് തുടര്‍ഭരണം ഉറപ്പ്. അതില്‍ പാലായുടെ സംഭാവന ഉണ്ടാകും ജോസ് കെ മാണി

നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റുവിഭജനത്തില്‍ കടുംപിടുത്തം ഇല്ലെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. കേരള കോൺഗ്രസ് എമ്മിന് ഏതൊക്കെ സീറ്റുകൾ നൽകണമെന്ന കാര്യം എൽ.ഡി.എഫ് നേതൃത്വത്തിന് അറിയാമെന്നും ജോസ് കെ.മാണി പറഞ്ഞു.

സീറ്റുകളുടെ കാര്യത്തിൽ കടുംപിടുത്തം ഉണ്ടാകില്ല. കഴിഞ്ഞ തവണ മൽസരിച്ച് സീറ്റുകൾ മുന്നണിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടർ ഭരണം ഉണ്ടാകുമ്പോൾ പാലായുടെ സംഭാവന ഉണ്ടാകുമെന്നും ജോസ് കെ. മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പുതുമുഖങ്ങളും കാണും. കേരളത്തില്‍ ഇടത് തുടര്‍ഭരണം ഉറപ്പാണ്. അതില്‍ പാലായുടെ സംഭാവന ഉണ്ടാകും. സീറ്റുവിഭജന ചര്‍ച്ച പൂര്‍ത്തിയാക്കിയശേഷം സ്ഥാനാര്‍ഥിനിര്‍ണയം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതുമുന്നണിയോട് ജോസ് വിഭാഗം 15 സീറ്റുകള്‍ ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സീറ്റുവിഭജന ചര്‍ച്ചയുടെ രണ്ടാംഘട്ടത്തിലേക്ക് ഇടതുമുന്നണി കടന്നതിന് പിന്നാലെയാണ് കേരള കോണ്‍ഗ്രസ് എം ആവശ്യമുന്നയിച്ചതെന്നായിരുന്നു വിവരം.

സീറ്റ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടെന്നും ജോസ് കെ മാണി അറിയിച്ചിരുന്നു. കേരള കോണ്‍ഗ്രസിന് പരമ്പരാഗതമായി മത്സരിച്ചുവരുന്നതും പാര്‍ട്ടിയുടെ ശക്തി വര്‍ധിച്ചതുമായ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശക്തികേന്ദ്രങ്ങളായ സീറ്റുകള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി, ഇരിക്കൂര്‍ സീറ്റുകള്‍ ആവശ്യപ്പെട്ടു. നേതൃത്വം പോസിറ്റീവായ രീതിയിലാണ് പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതും ജനപിന്തുണയുള്ളതുമായ പ്രദേശങ്ങളെ കുറിച്ച് സിപിഐഎം നേതാക്കളുമായി ചര്‍ച്ച നടത്തി. കേരള കോണ്‍ഗ്രസിന് പരമ്പരാഗതമായിട്ടുള്ള സീറ്റുകളുണ്ട്. കൂടാതെ ഇപ്പോള്‍ ശക്തി പ്രാപിച്ച പ്രദേശങ്ങളുമുണ്ട്. വളരെ അധികം ആളുകള്‍ ഇപ്പോള്‍ പല പാര്‍ട്ടികളില്‍ നിന്നായി പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ നിന്ന് കേരള കോണ്‍ഗ്രസിലേക്ക് വന്നിട്ടുണ്ട്. അതൊക്കെ കണക്കിലെടുത്ത് ചില പ്രദേശങ്ങള്‍ ഞങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്.’ ജോസ് കെ.മാണി പറഞ്ഞു.

പത്ത് സീറ്റ് ജോസ് കെ മാണിക്ക് നല്‍കാമെന്നാണ് എല്‍ഡിഎഫ് അനൗദ്യോഗിക ധാരണയിലെത്തിയിരുന്നത്. കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും സിപിഐയില്‍നിന്നെടുത്ത് നല്‍കാമെന്നാണ് സിപിഐഎം ജോസ് കെ മാണിക്ക് നല്‍കിയിട്ടുള്ള വാഗ്ദാനം. ഇക്കാര്യം പാര്‍ട്ടി സിപിഐയോട് ആവശ്യപ്പെടുകയും സിപിഐ സമ്മതമറിയിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോഴിക്കോട്: മഴക്കാലത്ത് മോഷണം തടയാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി പോലീസ്. മഴക്കാലത്ത് കവര്‍ച്ചയ്ക്കുള്ള സാധ്യത കൂടുതലാണെന്നും മോഷണം ഒഴിവാക്കാന്‍ അത്യാവശ്യ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതും നല്ലതാണെന്ന് പോലീസ് പറയുന്നു. പലരും
error: Protected Content !!