കൊച്ചി: ബുധനാഴ്ച മരിച്ച വൈപ്പിന്‍ കുഴുപ്പിള്ളി കോണ്‍വെന്റിലെ കന്യാസത്രീ ക്ലെയറിന് കോവിഡ് സ്ഥിരീകരിച്ചു. 73 വയസായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ഇവരുടെ മരണം. പനിയെ തുടര്‍ന്ന് പഴങ്ങനാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കില്‍ അന്ന് രാത്രിയോടെ മരിക്കുകയായിരുന്നു.
മറ്റു യാത്രകളൊന്നും നടത്താത്ത സിസ്റ്റർക്ക് രോഗ ബാധ എവിടുന്നു ഉണ്ടായെന്നത് ഇത് വരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇത് ഏറെ ആശങ്ക ചെലുത്തുന്നുണ്ട്. കാഞ്ഞൂര്‍ എടക്കാട് സ്വദേശിയായ സിസ്റ്റര്‍ രണ്ടുവര്‍ഷമായി കുഴുപ്പിള്ളി കോണ്‍വെന്റിലെ അന്തേവാസിയായിരുന്നു. ഇവരെ ചികിൽസിച്ച ആരോഗ്യ പ്രവർത്തകരെയും. ഇവരുടെ മഠത്തിലെ അന്തേവാസികളെയും നിരീക്ഷണത്തിലാക്കി.

