National News

കര്‍ഷക പ്രക്ഷോഭത്തിനിടെ ഗുജറാത്തിലെ കര്‍ഷകരെ കാണാന്‍ നരേന്ദ്രമോദി; മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പോലും തിരിഞ്ഞുനോക്കിയിരുന്നില്ലെന്ന് കര്‍ഷകര്‍

ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തിനിടെ ഗുജറാത്തിലെ ചില കര്‍ഷകരെ മാത്രം കാണാന്‍ ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച ഗുജറാത്തിലെ കച്ചില്‍ ഹൈബ്രിഡ് റിന്യൂവബിള്‍ എനര്‍ജി പാര്‍ക്കിന്റെ ശിലാസ്ഥാപനത്തിന് എത്തുന്ന മോദിയാണ് ആ പ്രദേശത്തെ ചില കര്‍ഷകരെ കാണുമെന്ന് അറിയിച്ചിട്ടുള്ളത്.

കേന്ദ്രത്തിന്റെ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ ഇരുപത് ദിവസത്തിലേറെയായി കര്‍ഷകര്‍ സമരത്തിലാണെങ്കിലും ഇവരുമായി ചര്‍ച്ച നടത്താന്‍ മോദി ഇതുവരെയും തയ്യാറായിട്ടില്ല. അമിത് ഷായും നരേന്ദ്ര സിംഗ് തോമറും രാജ്‌നാഥ് സിംഗുമടക്കമുള്ള കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലാണ് ഇതുവരെയുള്ള ചര്‍ച്ചകളെല്ലാം നടന്നത്. പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ഈ ചര്‍ച്ചകളിലൊന്നും സര്‍ക്കാരിനായിരുന്നില്ല.

ഇതിനിടിയില്‍ ഗുജറാത്തിലെ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയിലുള്ള ചില കര്‍ഷകരെ മാത്രം കാണാനുള്ള മോദിയുടെ നീക്കം വ്യാപകമായി വിമര്‍ശിക്കപ്പെടുന്നുണ്ട്. കര്‍ഷകര്‍ക്കിടയില്‍ വിഭാഗീതയുണ്ടാക്കാനാണ് മോദിയുടെ നീക്കമെന്നാണ് വിമര്‍ശനമുയരുന്നത്.

കച്ച് അതിര്‍ത്തിയിലെ പഞ്ചാബി കര്‍ഷകരടക്കമുള്ളവരുമായി മോദി ചര്‍ച്ച നടത്തുമെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.

അതേസമയം നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നാണ് കച്ചിലെ കര്‍ഷകര്‍ പറയുന്നത്. ‘ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പോലും മോദി ഞങ്ങളുടെ ആവശ്യങ്ങള്‍ക്ക് ചെവി കൊടുത്തിട്ടില്ല. ഇപ്പോള്‍ പ്രധാനമന്ത്രിയായ ശേഷം ഞങ്ങളെ കേള്‍ക്കുമെന്ന് ഒരു പ്രതീക്ഷയുമില്ല. ഒരു ചര്‍ച്ചക്കും ഞങ്ങളെ ക്ഷണിച്ചിട്ടില്ല.’ പ്രദേശവാസിയായ സുരേന്ദ്ര സിംഗ് ഭുള്ളര്‍ പറഞ്ഞു.

കര്‍ഷകരുമായുള്ള ചര്‍ച്ചയെക്കുറിച്ച് തങ്ങള്‍ക്ക് നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ജില്ലാ അധികാരികളും പറയുന്നത്. എല്ലാം പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് നടത്തുന്നതും നിയന്ത്രിക്കുന്നതെന്നും ജില്ലാ വികസന വിഭാഗം ഉദ്യോഗസ്ഥനായ ഭവ്യ വര്‍മ പറഞ്ഞു.

പഞ്ചാബിലെയും ഹരിയാനയിലെയും 245ഓളം സിഖ് കര്‍ഷകരാണ് കച്ചിലുള്ളത്. ഈ കര്‍ഷകരും ഗുജറാത്ത് സര്‍ക്കാരും തമ്മില്‍ 10 വര്‍ഷത്തിലേറെയായി നിയമയുദ്ധത്തിലാണ്. ഗുജറാത്ത് സ്വദേശികളല്ലാത്തതിനാല്‍ ഇവര്‍ക്ക് കൃഷിഭൂമികള്‍ സ്വന്തമാക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി പാടങ്ങളുടെ രേഖകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചിരിപ്പിക്കുകയാണ്. ഇതിനെതിരെയാണ് കര്‍ഷകര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!