ന്യൂദല്‍ഹി: ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ കൂടുതല്‍ വിശദാംശങ്ങളുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി മൂന്ന് പദ്ധതികൾ ഉൾകൊള്ളിച്ചു കൊണ്ടാണ് രണ്ടാം ഘട്ടത്തിലെ പ്രത്യേക പാക്കേജിന്റെ പ്രഖ്യാപനം. ഒൻപത് സുപ്രധാന പ്രഖ്യാപനങ്ങളാണ് കേന്ദ്ര ധനകാര്യ മന്ത്രി ഇന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചിരിക്കുന്നത്
ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പേരിൽ രാജ്യത്ത് സാങ്കേതിക വിദ്യ ഉപയോഗിച്ച് എവിടെ നിന്നും റേഷൻ വാങ്ങാനുള്ള പദ്ധതി നടപ്പിലാക്കു . 2021 ഓടെ പ്രാബല്യത്തില്‍വരും. സമസ്ത തൊഴില്‍ മേഖലയിലും മിനിമം കൂലി ഉറപ്പാക്കും. ജോലിയിടങ്ങളിലെ സുരക്ഷയും ഉറപ്പാക്കും ഒപ്പം ഒരിന്ത്യ ഒരു കൂലി നടപ്പാക്കും.
അതിഥി തൊഴിലാളികളുടെ രണ്ടു മാസത്തെ മുഴുവൻ ചിലവും സർക്കാർ വഹിക്കും. കാർഡില്ലാത്തവർക്കും റേഷൻ നൽകും. എട്ടു കോടി അതിഥി തൊഴിലാളികൾക്കാണ് ഇത് ലഭ്യമാകുക. മിനിമം കൂലിയും പ്രധാനമന്ത്രി ആവാസ് യോജനപദ്ധതി വഴി താമസ സൗകര്യവും ഒരുക്കും.