ആന്ധാപ്രദേശിലെ ഏലൂരില്‍ കെമിക്കല്‍ ഫാക്ടറിയിലെ തീപിടുത്തത്തിൽ ആറ് മരണം. 12 പേര്‍ക്ക് ഗുരുതരമായി പൊളളലേറ്റു.എലൂരിലുള്ള കെമിക്കല്‍ ഫാക്ടറിയിലെ നൈട്രിക് ആസിഡ് ചോര്‍ന്നതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക വിവരം.സംഭവസമയത്ത് യൂണിറ്റില്‍ മൊത്തം 18 ജീവനക്കാരുണ്ടായിരുന്നു. മരിച്ചവരില്‍ നാല് പേര്‍ ബിഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ്. അപകടം നടന്ന് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ തീ നിയന്ത്രണവിധേയമാക്കി.മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ധനസഹായം പ്രഖ്യാപിച്ചു. സാരമായി പരിക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപയും നിസാര പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും ധനസഹായം സര്‍ക്കാരില്‍ നിന്ന് ലഭിക്കും.
കെമിക്കല്‍ ഫാക്ടറിയില്‍ തീപ്പിടിത്തം;6 മരണം,12 പേര്‍ക്ക് ഗുരുതരമായി പൊളളലേറ്റു

