ന്യൂഡൽഹി : ഇന്ത്യയിലെ പ്രതിരോധ മേഖലയിൽ ഇറക്കുമതിയിൽ നിയന്ത്രണം. പ്രതിരോധ മേഖലയിലെ 101 വസ്തുക്കൾക്കാണ് നിരോധനമേർപ്പെടുത്തിയത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംങ് ട്വിറ്റർ ഹാൻഡിലൂടെ ഇക്കാര്യം അറിയിച്ചു. നിരോധിച്ച വസ്തുക്കൾക്ക് പകരമായുള്ള ഉപകരണങ്ങൾ നിർമിക്കുന്നതിലൂടെ ഇന്ത്യ സ്വയം പര്യാപ്തത കൈവരിക്കുകയും ഇന്ത്യയുടെ പ്രതിരോധ വ്യാവസായ രംഗത്തിന് വലിയ സാധ്യതകൾ ഇത് തുറന്നു കൊടുക്കുമെന്നും രാജ്‌നാഥ് സിംഗ്
നിരവധി കൂടിയാലോചനകൾക്ക് ശേഷമാണ് പ്രതിരോധ മന്ത്രാലയം ഈ തീരുമാനത്തിൽ എത്തിയതെന്ന് അദ്ദേഹം പറയുന്നു. ആത്മനിർഭർ ഭാരതിന്റെ’ ഭാഗമായാണ് പുതിയ നടപടി.
അടുത്ത 6-7 വർഷത്തിനുള്ള ആഭ്യന്തര വ്യവസായ രംഗത്ത് നാല് ലക്ഷം കോടിയുടെ കരാറുകളുണ്ടാകുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
ഇതിൽ കരസേനയ്ക്കും, വ്യോമസേനയ്ക്കും 1,30,000 കോടി വീതമുള്ള വസ്തുക്കളും, നാവിക സേനയ്ക്ക് മാത്രം 1,40,000 കോടി രൂപയുടെ വസ്തുക്കളുമാകും ഉൾപ്പെടുക. നിരോധിച്ച വസ്തുക്കളിൽ ആർമർഡ് ഫൈറ്റിംഗ് വെഹിക്കിളുകളും ഉൾപ്പെടും. ഡിസംബർ 2021 മുതലാകും ഇവയ്ക്കുള്ള നിയന്ത്രണം. 2020-2024 ന് കാലയളവിൽ നിരോധനം പ്രാബല്യത്തിൽ വരുത്തും.