തിരുവനന്തപുരം : ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ സുരക്ഷ ശക്തമാക്കി. ബോധപൂർവമായി രോഗ്യവ്യാപനം ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിമർശനം. നഗരത്തിലെത്തുന്ന ആളുകൾ സ്വാതന്ത്ര്യം കിട്ടിയ രീതിയിൽ നടക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
തലസ്ഥാനത്ത് സമരക്കാർ ചാനലിൽ മുഖം കാണിക്കാനുള്ള ആഭാസമാണ് നടത്തുന്നതെന്ന് അദ്ദേഹം കൂട്ടി ചേർത്തു. സെക്രട്ടറിയേറ്റിലേക്കുള്ള പ്രവേശനം ഇന്ന് മുതൽ നിർത്തലാക്കും. അതോടൊപ്പം കൂടുതൽ മേഖലകൾ കണ്ടെയിൻമെൻറ് സോണുകളാക്കി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു. നേരത്തെ സെക്രട്ടറിയേറ്റിനു പുറത്തുള്ള ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇയാൾക്ക് എവിടു നിന്നാണ് രോഗം ലഭിച്ചതെന്ന് അറിയില്ലയെന്നു മന്ത്രി കൂട്ടി ചേർത്തു.