കര്യം ഒരുക്കുക, കുടിവെള്ളക്ഷാമം പരിഹരിക്കുക തുടങ്ങിയ കാര്യങ്ങൾ നടപ്പാക്കും. ചികിത്സതേടിയെത്തുന്നവർക്ക് സൗജന്യ മരുന്ന് തടസ്സമില്ലാതെ നൽകുമെന്നും, നന്നായി ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികളെ പിരിച്ചുവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി എം.പി, എം.എൽ.എ, സി.എസ്.ആർ ഫണ്ടുകൾ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പിലാത്തറ ഹോപ്പിന്റെ 22-ാം വാർഷികവും സ്ഥാപകദിനാഘോഷവും ഉദ്ഘാടനം ചെയ്തുകൊണ്ട്, ആരോഗ്യമേഖലയെ കരിവണ്ടിയുഗത്തിൽ നിന്ന് വന്ദേഭാരത് കാലത്തേക്ക് മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യമേഖലയിലെ സമഗ്ര മാറ്റങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കും. മാനസികാരോഗ്യകേന്ദ്രങ്ങളുടെ പേര് മാറ്റാൻ തീരുമാനിച്ചിട്ടുണ്ടെന്നും, രോഗം ഭേദപ്പെട്ടവരെ ഏറ്റെടുക്കാൻ മടി കാണിക്കുന്ന പ്രവണത മാറേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

