കർണാടക നിയമസഭാ തെരെഞ്ഞെടുപ്പിൽ ഭൂരിപക്ഷം കോൺഗ്രസ്സ് സ്ഥാനാർത്ഥികളെ കുറിച്ചും ധാരണയായതായി റിപ്പോർട്ട്. ഇന്നലെ നടന്ന സ്ക്രീനിംഗ് കമ്മിറ്റിയിൽ ഭൂരിപകസം മണ്ഡലങ്ങളിലേക്കും സ്ഥാനാർത്ഥികളെ നിശ്ചയിച്ചുവെങ്കിലും അന്തിമ തീരുമാനത്തിനായി ലിസ്റ്റ് ഹൈ കാമ്മന്റിന് സമർപ്പിച്ചിരിക്കുകയാണ്.
മത്സരിക്കാൻ സാധ്യതയുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതോടെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുമെന്നും സംസ്ഥാന അധ്യക്ഷൻ ഡി.കെ ശിവകുമാർ പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളും ലിസ്റ്റിൽ ഉണ്ടെന്നും ലിസ്റ്റ് തയ്യാറാക്കുമ്പോൾ സാമൂഹികപരമായി ചിന്തിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ തിയ്യതി പ്രഖ്യാപിച്ചാലുടൻ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ക്രീനിംഗ് കമ്മിറ്റി മൂന്ന് ദിവസം ബംഗളൂരുവിൽ യോഗം ചേർന്ന് 224 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടത്തിയിരുന്നു. തുടർന്നാണ് സ്ഥാനാർത്ഥികളുടെ പട്ടിക തീരുമാനിക്കുകയും ചെയ്തു. കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും കർണാടക ഇൻചാർജുമായ രൺദീപ് സിങ് സുർജേവാല പറഞ്ഞു. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഐക്യകണ്ഠേനയാണ് തീരുമാനമെടുത്തത്. 150 സീറ്റെങ്കിലും പിടിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

