കണ്ണൂർ: പ്രിയ വർഗീസിന്റെ നിയമനം റദ്ദാക്കിയ കോടതി വിധി അനുസരിക്കുമെന്ന് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ. കോടതി പറഞ്ഞിരിക്കുന്നത് പോലെ റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കും. ഹൈക്കോടതി വിധിക്കെതിരെ സർവ്വകലാശാല അപ്പീൽ നൽകില്ല. വിധിയിലെ തുടർ നടപടി സംബന്ധിച്ച് നിയമോപദേശം തേടുമെന്നും ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കി.പ്രിയ വർഗീസിന്റെ നിയമനത്തിൽ നിയമോപദേശം തേടിയിരുന്നു. യോഗ്യത സംബന്ധിച്ച് യുജിസിയോടും വ്യക്തത തേടി. യുജിസി ഇതുവരെ മറുപടി നൽകിയിട്ടില്ല. മറുപടി നൽകിയിരുന്നെങ്കിൽ പ്രശ്നം ഉണ്ടാകില്ലായിരുന്നു. അപേക്ഷകൾ ഒരിക്കൽ കൂടി പരിശോധിക്കണമെന്ന് കോടതി പറഞ്ഞിരുന്നു. ഒരിക്കൽ കൂടി സ്ക്രീൻ ചെയ്ത് റാങ്ക് ലിസ്റ്റ് സിൻഡിക്കേറ്റിന് മുന്നിൽ വെക്കുമെന്നും വിസി പറഞ്ഞു.
എസ് പി തലത്തിൽ അഴിച്ചുപണി പ്രിൻസിപ്പൽ നിയമനങ്ങളെ അടക്കം ബാധിക്കുന്ന വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. എല്ലാ സർവ്വകലാശാലകളേയും ബാധിക്കുന്ന വിധിയാണിതെന്നും ഗോപിനാഥ് രവീന്ദ്രൻ കൂട്ടിച്ചേർത്തു.നിയമന നടപടികൾക്കായുള്ള സ്ക്രീനിംഗിനും സെലക്ഷൻ കമ്മിറ്റികൾക്കുമെതിരെ രൂക്ഷവിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. പ്രിയ വർഗീസിന് യഥാർത്ഥ അധ്യാപന പരിചയമില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. യുജിസിയുടെ നിബന്ധനകൾക്കപ്പുറം പോകാൻ കോടതിക്ക് കഴിയില്ല. യുജിസി റെഗുലേഷൻ ആണ് പ്രധാനം എന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും കോടതി ചൂണ്ടികാട്ടി.