തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയത് ചോദ്യംചെയ്ത് നല്കിയ ഹര്‍ജികള്‍ തള്ളി സുപ്രീം കോടതി.2020 ലാണ് സംസ്ഥാനം അടക്കം ഹർജിയുമായി സുപ്രിം കോടതിയിൽ എത്തിയത് .കേരള ഹൈക്കോടതി വിധിക്കെതിരെയായിരുന്നു അപ്പീൽ. വിമാനത്താവളത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കിയത് തങ്ങളാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. ഇതിനായി ഒരു രൂപപോലും എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ നിന്ന് ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ ചെലവാക്കിയ പണം തങ്ങളുടെ ഓഹരിയായി മാറ്റേണ്ടതായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് സി.യു. സിങ്ങും സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശിയും വാദിച്ചു.സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനം ടെണ്ടര്‍ നടപടികളില്‍ പങ്കെടുത്തശേഷം ഈ വാദത്തിന് പ്രസക്തിയില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.വിമാനത്താവളം നടത്തി പരിചയമുള്ള സർക്കാരാണ് കേരളത്തിലുള്ളതെന്നും അന്താരാഷ്ട്ര നിലവാരത്തിലാണ് കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളുടെ നടത്തിപ്പെന്നും സംസ്ഥാനം വാദത്തിനിടെ വ്യക്തമാക്കി. വിമാനത്താവളത്തിന്റെ കൈമാറ്റം നടന്നതോടെ തൊഴിലാളികളുടെ അവകാശങ്ങളിലും അനൂകൂല്യങ്ങളും ഇല്ലാതെയെന്ന് തൊഴിലാളിയൂണിനുകൾക്കായി ഹാജരായ അഭിഭാഷകർ പറഞ്ഞു. എന്നാൽ കഴിഞ്ഞ വർഷം നവംബറിൽ കൈമാറ്റം നടന്ന സാഹചര്യത്തിൽ ഇടപെടില്ലെന്ന് വ്യക്തമാക്കി ഹർജികൾ ചീഫ് ജസ്റ്റിസ് യു യു ലളിത്, ബേല എം ത്രിവേദി എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.
തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം;കേരളത്തിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

