തോമസ് കപ്പിലെ സ്വപ്നകുതിപ്പിനൊടുവിൽ ചരിത്രമെഴുതി ഇന്ത്യന്‍ ബാഡ്മിന്റണ്‍ സംഘം. ഇന്ന് നടന്ന ഫൈനലിൽ നിലവിലെ ചമ്പ്യാന്മാരായ ഇന്തോനേഷ്യയെ തകർത്ത് ഇന്ത്യ തങ്ങളുടെ ആദ്യ സ്വർണം സ്വന്തമാക്കി.
ഫൈനലിൽ 3 – 0 ത്തിനാണ് 14 തവണ ചമ്പ്യാന്മാരായ ഇന്തോനേഷ്യയെ ഇന്ത്യ തോല്പിച്ചത്. കിഡംബി ശ്രീകാന്തും സാത്വിക് സായ്രാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ലക്ഷ്യ സെന്നുമാണ് ഇന്ത്യയുടെ വിജയശില്പികള്.
ഫൈനലിലെ ആദ്യ സിംഗിൾസിൽ ലക്ഷ്യ സെൻ ആണ് ഇന്ത്യക്ക് 1 -0 ത്തിന്റെ ലീഡ് സമ്മാനിക്കുന്നത്. ലക്ഷ്യ എ. ഗിന്റിങ്ങിനെ 8-21, 21-17, 21-16 തോൽപിച്ചു . തുടർന്ന് നടന്ന ഡബിൾസിൽ സാത്വിക് സായ്രാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം മുഹമ്മദ് അഹ്സന് – കെവിന് സഞ്ജയ സുകമുല്‍ജോ സഖ്യത്തെ 18-21, 23-21, 21-19 എന്ന സ്കോറിന് മറികടന്ന് ഇന്ത്യയുടെ ലീഡ് 2-0 ആക്കി ഉയര്‍ത്തി. അവസാനത്തെയും
നിർണാ യകവുമായ രണ്ടാം സിംഗിൾസ് പോരാട്ടത്തിൽ ശ്രീകാന്ത്, ജൊനാതന്‍ ക്രിസ്റ്റിയെ (21-15, 23-21) നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകർത്ത് ഇന്ത്യക്ക് ചരിത്ര സ്വർണ്ണം സമ്മാനിച്ചു .
ക്വാര്‍ട്ടറില്‍ മലേഷ്യയെയും സെമിയില്‍ ഡെന്മാര്ക്കിനെയും അട്ടിമറിച്ചാണ് ഇന്ത്യ ചരിത്രത്തിലാദ്യമായ് ഫൈനലില്‍ എത്തിയത്. കിഡംബി ശ്രീകാന്ത്, എച്ച്.എസ്. പ്രണോയ്, സാത്വിക് സായ്രാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം എന്നിവരുടെ അസാമാന്യപ്രകടനമാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ മുന്നോട്ടുനയിച്ചത്.