നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റിനെതിരായ പോക്സോ കേസിൽ പരാതിക്കാരിക്കെതിരെ പ്രതി ചേർക്കപ്പെട്ട അഞ്ജലി.തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്ന് അഞ്ജലി വിഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.സൈജുവും ഞാനും ചേര്‍ന്നുള്ള പേഴ്സണല്‍ ട്രിപ്പിലേക്ക് ഈ കുട്ടിയെയും മറ്റ് പെണ്‍കുട്ടികളെയും കൂട്ടി ഇവര്‍ തന്നെ സ്വമേധയാ വന്നതാണ്. അതിന് പിന്നില്‍ കള്ളക്കേസ് എടുക്കാനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നും എന്നെ കുടുക്കാന്‍ വേണ്ടിയാണ് ഇതൊക്കെ ചെയ്തതെന്നും എനിക്ക് വ്യക്തമായിട്ടുണ്ട്.വയനാടുകാരിയായ യുവതി എങ്ങനെയാണ് കോഴിക്കോട് സ്വദേശിയാവുന്നത്? ഇവരെപ്പറ്റി ഓൺലൈനിൽ പരിശോധിച്ചാൽ ക്രിമിനൽ ബാക്ക്ഗ്രൗണ്ട് അറിയാനാവും. 18 വയസ് തികയാത്ത സ്വന്തം മകളെ കൂട്ടിയിട്ട് പല ബാറിലും ഇവർ പോയിട്ടുണ്ട്. ഇതിനു മുൻപ് എൻ്റെ കൂടെ വന്നിട്ടുണ്ട്. ഇല്ലെങ്കിൽ അവർ പറയട്ടെ. കുട്ടിക്ക് 18 വയസായോ ഇല്ലയോ എന്ന് നോക്കേണ്ടത് ഞാനാണോ? ഈ പെൺകുട്ടികൾ സ്വമേധയാ ഞങ്ങളുടെ അടുത്തേക്ക് വന്നതാണ്. അതിനു പിന്നിലും ഗൂഢാലോചനയുണ്ടെന്ന് എനിക്കറിയാം. എൻ്റെ ഓഫീസിലെ ഔദ്യോഗിക രേഖകളൊക്കെ മോഷ്ടിച്ചിട്ടുണ്ട്. ഓഫീസിൽ രണ്ടര മാസം ജോലി ചെയ്ത ഇവർ എന്തിനാണ് ഇതൊക്കെ എടുത്തത്? റോയ് വയലാറ്റിനെ കഴിഞ്ഞ അഞ്ച് വർഷമായി അറിയാം. നമ്പർ 18 ഹോട്ടൽ ഉടമ എന്ന നിലയിലാണത്. കഴിഞ്ഞ രണ്ട് വർഷമായി ഞാൻ കൊച്ചിയിൽ പോലും പോയിട്ടില്ല. അഞ്ചലായി പറഞ്ഞു
ഹോട്ടൽ ഉടമ എന്ന നിലയിൽ റോയി വയലാട്ടിനെ 5 വര്‍ഷമായി അറിയാം;പരാതിക്കാരി പാര്‍ട്ടിക്കു വന്നത് സ്വമേധയാ വീണ്ടും അഞ്ജലിയുടെ വീഡിയോ

