ആവശ്യമായ വിദ്യാർത്ഥികൾക്കെല്ലാം ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുമെന്നും സർക്കാരിന് നിയതമായ മാർഗത്തിലൂടെ മാത്രമേ നല്കാൻ കഴിയു എന്നും അതാണ് കാലതാമസത്തിന് കാരണമെന്നും മുഖ്യമന്ത്രി നിയമസഭയിൽ.
വിദ്യാകിരണം പദ്ധതി റീ ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണെന്ന് ചോദ്യങ്ങൾക്കുള്ള മറുപടിയായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. പദ്ധതി ആരംഭിക്കുമ്പോൾ 4.7 ലക്ഷം കുട്ടികൾക്കാണ് ഡിജിറ്റൽ ഉപകരണങ്ങൾ വേണ്ടിയിരുന്നത്. എന്നാൽ ഇപ്പോഴത് 3.53 ലക്ഷമായി കുറഞ്ഞിട്ടുണ്ട്.
കൊവിഡ് കാലമായതിനാൽ പദ്ധതിയിലേക്കുള്ള ഫണ്ട് പ്രതിക്ഷിച്ച പോലെ വന്നിട്ടില്ലെന്നും എങ്കിലും പ്രതീക്ഷിച്ച പോലെ പദ്ധതി പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷയെന്നും. ഇക്കാര്യത്തിൽ ആർക്കും ഉത്കണ്ഠ വേണ്ടെന്നും മന്ത്രി പറഞ്ഞു..
വിദ്യാകരണം പദ്ധതിയിൽ ആർക്കും വീഴ്ച വന്നിട്ടില്ല. അതിനാൽ നടപടിയൊന്നും ആവശ്യമില്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
പ്ലസ് വൺ ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും സീറ്റ് ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ ഉറപ്പ് നൽകി. പ്രവേശനം ലഭിച്ച കുട്ടികളുടെ സ്കൂൾ മാറ്റ നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി സഭയെ അറിയിച്ചു.

