വിദ്യാർഥികളിൽ നിന്ന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം എഴുതിവാങ്ങി കാലിക്കറ്റ് സർവകലാശാല. ചാൻസലർ കൂടിയായ ഗവർണറുടെ നിർദേശപ്രകാരമാണ് നടപടി. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യില്ലെന്ന് വിദ്യാര്‍ത്ഥിയും രക്ഷിതാവും എഴുതി നല്‍കണമെന്നാണ് നിബന്ധന. ഭാവിയില്‍ സ്ത്രീധനം വാങ്ങിയാല്‍ ബിരുദം തിരിച്ചുനല്‍കണം.
വിസ്മയ കേസിനെ തുടർന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചത്. ക്യാമ്പസുകളിൽ ഗവർണർ സ്ത്രീധന വിരുദ്ധ ക്യാമ്പയിനും നടത്തിയിരുന്നു.
‘സ്ത്രീധനം വാങ്ങിയാല്‍ ബിരുദം നഷ്ടമാകും ‘ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം എഴുതിവാങ്ങി കാലിക്കറ്റ് സർവകലാശാല

