ദക്ഷിണമേഖലാ ജൂനിയർ അത്‍ലറ്റിക് മീറ്റിൽ 35 സ്വർണമടക്കം 81 മെഡലുകൾ നേടിയ തമിഴ്നാട് ജേതാക്കളായി.
രണ്ടാം സ്ഥാനക്കാരായ കേരളം 28 സ്വർണവും 39 വെള്ളിയും 29 വെങ്കലവും നേടി .കർണാടകയ്ക്കാണു മൂന്നാം സ്ഥാനം.
30 ഫൈനൽ നടന്ന ഇന്നലെ കേരളം 11 സ്വർണവും 9 വെള്ളിയും 7 വെങ്കലവും നേടി. ജിബിൻ തോമസ് (ജാവലിൻത്രോ), ടി. ക്രിസ്റ്റഫർ (1500മീ.), വി.എസ്.സെബാസ്റ്റ്യൻ (ട്രിപ്പിൾ ജംപ്), ജി.മാധവ് (400മീ.ഹർഡിൽസ്), പി.കെ.വിഷ്ണു (ബോൾ ത്രോ), സാന്ദ്ര ബാബു (ട്രിപ്പിൾ ജംപ്), ആർ.ആരതി (400മീ.ഹർഡിൽസ്), പി.ഡി.അഞ്ജലി (200മീ.), പി.എസ്.ആദിത്യ (ട്രിപ്പിൾ ജംപ്), കെ.വി.ലക്ഷ്മിപ്രിയ (400മീ.ഹർഡിൽസ്), മിൻസാര പ്രസാദ് (ഹൈജംപ്) എന്നിവരാണ് സ്വർണ ജേതാക്കൾ. തുടർച്ചയായ മൂന്നാംതവണയാണു കേരളത്തെ രണ്ടാംസ്ഥാനത്തേക്കു പിന്തള്ളി തമിഴ്നാട് ചാംപ്യൻമാരാകുന്നത്.
അണ്ടർ 14 പെൺ, അണ്ടർ 16 ആൺ, അണ്ടർ 18 പെൺ എന്നീ വിഭാഗങ്ങളിലെ ടീം ചാംപ്യൻഷിപ്പ് കേരളം നേടി.

