ഡോ. റോയ് സിജെയുടെ മരണത്തിൽ ആദായ നികുതിവകുപ്പിനെതിരെ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. ആദായ നികുതി വകുപ്പിന്റെ സമ്മർദ്ദത്തിന് ഇരയാണ് റോയ് സിജെ. ഇത്തരം സമ്മർദങ്ങളെ അപലപിക്കുന്നു.കൂടുതൽ പറഞ്ഞാൽ രാഷ്ട്രീയമാകുമെന്നും ഡികെ ശിവകുമാർ പറഞ്ഞു.
അധിക്ഷേപത്തിന്റെ ഇരയാണ് ഡോ. റോയ് സിജെ. കുറ്റമറ്റ അന്വേഷണം നടത്തുമെന്നും ഡികെ ശിവകുമാർ പ്രതികരിച്ചു.
ഡോ. റോയ് സി ജെ ജീവനൊടുക്കിയതിൽ കർണാടക പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തും.
സംഭവത്തിൽ കോൺഫിഡന്റ് ഗ്രൂപ്പ് ജീവനക്കാരുടേയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടേയും മൊഴി രേഖപ്പെടുത്തും. ബംഗളൂരുവിലെ ബൗറിങ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ബെംഗളൂരുവിൽ തന്നെയാകും സംസ്കാരം.
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണമാണ് റോയ് സിജെയുടെ സഹോദരൻ ബാബു സി ജെ ഉന്നയിക്കുന്നത്. റോയ് നിയമവിരുദ്ധമായ ഒന്നും ചെയ്യില്ലെന്ന് സഹോദരൻ ബാബു സി.ജെ പ്രതികരിച്ചു.

