
കുന്ദമംഗലം: പടനിലത്ത് ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി പണം കവര്‍ന്ന കേസ്സിലെ രണ്ടാം പ്രതി എരഞ്ഞി പാലം രാരിച്ചൻ റോഡിലെ പാഞ്ചജന്യം വീട്ടിലെ അർജുൻ ജനാർദ്ദനൻ 24 വയസ്സ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയു.ഇതേ കേസ്സിൽഇയ്യാട് ചമ്മിൽ ആലിയുടെ മകൻ ദിൽജിലിനെ കുന്ദമംഗലം പോലീസ് സബ് ഇൻസ്പെക്ടർ സുരേഷ് അറസ്റ്റ് നേരത്തെചെയ്തിരുന്നു. കൊടുവള്ളി കച്ചേരിമുക്ക് സ്വദേശി റാഷിദിനെയാണ് ബുള്ളറ്റ് ബൈക്കിലെത്തിയ ദിൽജിലും അർജുനും ചേർന്ന് പണം കവർന്നത്. മറ്റ് മൂന്ന് പേരെ കുടി ഇതേ കേസ്സിൽ പിടികിട്ടാനുണ്ട്. സമീപത്തെ കടയുടെ സിസിടിവി കാമറയില്‍ പടിഞ്ഞ ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് ദിൽജിലിനെ ചോദ്യം ചെയ്യാനാണെന്ന വ്യാജേന സറ്റേഷനിൽ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആളെ കുറിച്ച് പ്രതി അന്ന് തന്നെ പോലീസിന് വ്യക്തമായ സൂചന നൽകിയിരുന്നു’ മറ്റ് സൂത്രധാര കർക്കായി. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.റിമാൻ്റ് ചെയ്തു.
ദേശീയ പാതയില്‍ വെണ്ണക്കാടിനും പടനിലത്തിനും ഇടയി ലാ യി രു ന്നുസംഭവം
ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി കവര്‍ച്ച നടത്തിയത്. കൊടുവള്ളിയില്‍ സഹോദരന്റെ ഉടമസ്ഥതയിലുള്ള മില്ലില്‍ നിന്നും ഒന്നേകാല്‍ ലക്ഷത്തോളം രൂപയുമായി പടനിലത്തേക്ക് പോവുകയായിരുന്ന കിഴക്കോത്ത് കച്ചേരിമുക്ക് തോട്ടുമൂലയില്‍ റാഷിദിന്റെ സ്കൂട്ടറിനെ പിന്തുടര്ന്ന് വന്ന ബുള്ളറ്റ് ഇടിപ്പിക്കുകയായിരുന്നു. സ്കൂട്ടര്‍ മറിയുന്നതിനിടയില്‍ റാഷിദിന്റെ കഴുത്തിലുണ്ടായിരുന്ന ബാഗ് ബുള്ളറ്റിന്റെ പിന്നിലുണ്ടായിരുന്നയാള്‍ പിടിച്ചു പറിച്ചു.റാഷിദ് കൈ കാലുകള്‍ക്ക് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

