
മലേഷ്യ: ഏഷ്യൻ മാസ്റ്റേഴ്സ് അത്ലറ്റിക്ക് മീറ്റിൽ നാസർ പന്തീർപാടം പോൾ വാൾട്ടിൽനാലാം സ്ഥാനത്ത്. 30 വയസ്സിന് മുകളിലുള്ളവർക്കായി നടത്തുന്ന മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിന്റെ ഇന്റർനാഷണൽ മത്സരത്തിലാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകളുമായി മാറ്റുരച്ച് നാലാം സ്ഥാനം കരസ്ഥമാക്കിയത് .അതോടെ വേൾഡ് അത് ലറ്റിക്ക് മീറ്റിൽ പങ്കെടുക്കാനുള്ള യോഗ്യത നേടി. കോഴിക്കോട് ജില്ലയിലെ കൂന്ദമംഗലം പന്തീർപാടം കാരക്കുന്നുമ്മൽ ഇമ്പിച്ചിബാവയുടെ മകൻ നാസർ ചെറുപ്പം മുതൽ സ്പോസ്പോർട്സിൽ കമ്പമുള്ളയാളാണ്.

കേരളോത്സവത്തിലുംമറ്റുംപങ്കെടുത്താണ് കയിക രംഗത്തേക്ക് കടന്ന് വന്നത്. മൂന്ന് തവണ പഞ്ചായത്ത് തലത്തിൽ വ്യക്തികത ചാമ്പ്യനായിരുന്നു.തിരുവനന്തപുരത്ത് നടന്ന മീറ്റിൽ 200,400 ഓട്ടം, പോൾവോൾട്ട്, ലോങ് ജംബ് എന്നിവയിൽ ഫസ്റ്റ് നേടിയിരുന്നു. തുടർന്ന് നാഷനൽ ലെവൽ നാല് സ്വർണ്ണവും, ഒരു വെള്ളിയും, ഒരു വെങ്കലവും നേടി. ഇതോടെയാണ് ഇന്റർനാഷണൽ മത്സരത്തിന് യോഗ്യത നേടിയത്. മലേഷ്യയിലെ കുച്ചിങ്ങിൽ നടന്ന മത്സരത്തിൽ 25 ലധികം രാജ്യങ്ങളിലെ പ്രതിഭകൾ പങ്കെടുത്തിരുന്നു. നിത്യ തൊഴിൽ ചെയ്ത് കുടുംബം സംരക്ഷിക്കുന്ന നാസറിന് ജപ്പാനിൽ വെച്ച് നടക്കുന്ന വേൾഡ് മത്സരത്തിൽ പങ്കെടുക്കാനുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത ആഗ്രഹത്തിന് സഹായവുമായി ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ് നാസർ നാട്ടിലേക്ക് മടങ്ങുനത്.

