പത്തനംതിട്ടയിൽ ഭർത്താവിനെ കൊന്നെന്ന് മൊഴി നൽകിയ അഫ്സാന ജാമ്യത്തിലിറങ്ങി. അട്ടകുളങ്ങര ജയിലിൽ നിന്നാണ് പുറത്തിറങ്ങിയത്. ഒന്നര വര്‍ഷം മുൻപ് കാണാതായ ഭർത്താവിനെ താൻ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു അഫ്സാനയുടെ മൊഴി എന്നാൽ പിന്നീട് നൗഷാദിനെ തൊടുപുഴയിൽ കണ്ടെത്തുകയായിരുന്നു. മൊഴി മാറ്റി കബളിപ്പിച്ചുവെന്ന കേസുമായി പൊലീസ് മുന്നോട്ടു പോവുകയാണ്. പ്രതികരിക്കാൻ ഇല്ലെന്നു അഫ്സാന പുറത്തിറങ്ങിയതിന് ശേഷം വ്യക്തമാക്കി.
നൗഷാദിനെ കൊന്നെന്ന അഫ്സാനയുടെ മൊഴി കളവ് എന്ന് തെളിഞ്ഞതിന് പിന്നാലെ ഇന്നലെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഒന്നര വര്‍ഷം മുന്‍പ് കാണാതായ നൗഷാദിനെ കൊന്ന കുഴിച്ചുമൂടി എന്നായിരുന്നു അഫ്സാന പൊലീസിന് നല്കിയ മൊഴി. മൃതദേഹത്തിനായി പലയിടത്തും പൊലീസ് കുഴിച്ചു പരിശോധിച്ചിരുന്നു. ഇതിനിടെ നൗഷാദിനെ ഇടുക്കി തൊമ്മന്‍കുത്തില്‍നിന്ന് കണ്ടെത്തുകയായിരുന്നു. അഫ്സാനയ്ക്ക് എതിരെ എടുത്ത കേസില്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. എന്നാല്‍ കബളിപ്പിച്ചു എന്ന കേസുമായി മുന്നോട്ടു പോകാനാണ് പൊലീസ് തീരുമാനം.

