ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച ഡോക്ടർ വന്ദനക്ക് കണ്ണീരോടെ വിട നൽകി നാട്. സംസ്കാരം കടുത്തുരുത്തിയിലെ മുട്ടയച്ചിറയിലെ വീട്ടുവളപ്പിൽ നടന്നു. സഹോദരങ്ങളിലാത്തതിനാൽ അമ്മാവന്റെ മകനാണു ചിതക്ക് തീ കൊളുത്തിയത്.
ഇന്നലെ പുലർച്ചെ പോലീസ് ചികിത്സക്കെത്തിച്ച സന്ദീപ് എന്ന അധ്യാപകൻ യാതൊരു പ്രകോപനവുമില്ലാതെ വന്ദനയെ കത്രികയെടുത്ത് കുത്തുകയായിരുന്നു. മാരകമായി പരിക്കേറ്റ വന്ദനയെ ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെ എട്ട് മണിയോടെ മരണപ്പെടുകയായിരുന്നു.
നേരത്തെ, ആരോഗ്യ മന്ത്രി വീണ ജോർജ് , കേന്ദ്ര മന്ത്രി വി മുരളീധരൻ, സ്പീക്കർ എ ഷംസീർ , വന്ദന കോഴ്സ് ചെയ്ത അസീസിയ കോളേജിലെ വിദ്യാർത്ഥികൾ അധ്യാപകർ തുടങ്ങിയർ വന്ദനയുടെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു.

