പത്രപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ട രാമന് തിരിച്ചടി. സർക്കാരിന്റെ റിവിഷൻ ഹർജി അംഗീകരിച്ചുകൊണ്ട് നടന്നത് നരഹത്യ തന്നെയാണെന്ന് കോടതി. വെങ്കിട്ട രാമനെതിരായ നരഹത്യ കുറ്റം നിലനിൽക്കുമെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്.
അതെ സമയം രണ്ടാം പ്രതിയായ വഫയെ കേസിൽ നിന്നൊഴിവാക്കി. വഫയുടെ ഹർജി പരിഗണിച്ചാണ് നടപടി.നേരത്തെ പ്രേരണ കുറ്റം പോലീസ് ചുമത്തിയിരുന്നു. ഇത് നിലനിൽക്കില്ലെന്നും വിചാരണഘട്ടത്തിലേക്ക് പോകേണ്ടതില്ലെന്നും ഹൈക്കോടതി വിധിച്ചു.
ശ്രീറാമിൽ നിന്നും നരഹത്യ കുറ്റം ഒഴിവാക്കിയ സെഷൻസ് കോടതി ഉത്തരവ് റദാക്കുക, നരഹത്യ കുറ്റം ചുമത്തിയുള്ള കുറ്റവിചാരണക്ക് ഉത്തരവിടുക എന്നിവ ഉന്നയിച്ചു കൊണ്ട് സർക്കാർ നൽകിയ അപ്പീലിലാണ് കോടതി ഉത്തരവ്.

