കാപികോ റിസോർട്ട് പൊളിക്കലുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിന് ആശ്വാസമായി സുപ്രീം കോടതി നടപടി. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി. ജോയിക്കെതിരായ കോടതിയലക്ഷ്യ ഹർജിയിലെ നടപടികൾ സുപ്രീം കോടതി അവസാനിപ്പിച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാർ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ തൃപ്തി രേഖപ്പെടുത്തിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി. (
സത്യവാങ്മൂലത്തിലൂടെ റിസോർട്ടിന്റെ പ്രധാന കെട്ടിടം പൊളിക്കാൻ തുടങ്ങിയതായി സർക്കാർ കോടതിയെ അറിയിച്ചു. നേരത്തെ, റിസോർട്ടിലെ 54 കോട്ടേജുകളും പൂർണ്ണമായി പൊളിച്ചതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
എന്നാൽ,റിസോർട്ടിന്റെ പ്രധാന കെട്ടിടം പൊളിക്കുന്നില്ല എന്നായിരുന്നു ഹർജിക്കാരുടെ ആരോപണം.
ചീഫ് സെക്രട്ടറിക്ക് വേണ്ടി സർക്കാർ സ്റ്റാന്റിംഗ് കോൺസൽ സി.കെ ശശി ആണ് സുപ്രീം കോടതിയിൽ ഹാജരായത്.

