യു.എസ്. ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഭര്‍ത്താവ് പോള്‍ പെലോസിക്ക് നേരെ ക്രൂരമര്‍ദനം.കലിഫോര്‍ണിയയിലെ വസതിയില്‍ അതിക്രമിച്ചു കയറിയ അക്രമി,നാന്‍സി എവിടെ’ എന്ന് ആക്രോശിച്ചുകൊണ്ട് ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അക്രമിയെ പിന്നീട് പൊലീസ് പിടികൂടി.42-കാരനായ ഡേവിഡ് ഡിപെപ്പെ എന്നയാളാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമം നടക്കുമ്പോള്‍ നാന്‍സി പെലോസി വാഷിങ്ടണിലായിരുന്നു. അകത്തു കടന്നയുടന്‍ പോള്‍ പെലോസിയെ ചുറ്റിക കൊണ്ട് അക്രമിക്കുകയായിരുന്നു. ചുറ്റിക കൊണ്ടുള്ള ആക്രമണത്തില്‍ പോള്‍ പെലോസിയുടെ തലയോട്ടി തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.ആശുപത്രിയില്‍ പ്രവേശിപ്പിച്ച പോള്‍ പെലോസിയുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. എഫ്ബിഐയും കാപിറ്റോൾ പൊലീസും സാന്‍ഫ്രാന്‍സിസ്കോ പൊലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. അക്രമത്തെ തുടര്‍ന്ന് നേതാക്കള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചു.
നാന്‍സി എവിടെയെന്ന് ആക്രോശിച്ചുകൊണ്ട് അക്രമിയെത്തി;പോള്‍ പെലോസിയുടെ തലയ്ക്ക് ചുറ്റികകൊണ്ടടിച്ചു

