താമരശ്ശേരിയില്‍ കോറന്റൈനില്‍ കഴിഞ്ഞു തിരിച്ചെത്തിയ നാടോടികളായ അമ്മയും കുഞ്ഞുങ്ങളുടെയും കടതിണ്ണയില്‍ താമസിക്കുന്ന വിഷയത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ ഇടപെടല്‍. കുന്ദമംഗലം ന്യൂസ് വാര്‍ത്തയെത്തുടര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയിൽ സ്ഥലത്ത് എത്തി. പിന്നീട്കെ എസ് യു പ്രവര്‍ത്തകർ സ്ഥലത്തെത്തുകയും ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ റോഡ് ഉപരോധിച്ചു.. തുടര്‍ന്ന് പോലീസ് എത്തുകയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുമായി ബന്ധപ്പെട്ട് ഉടന്‍ ആംബുലന്‍്സ് എത്തി ഇവരെ വെള്ളിമാട്കുന്ന് റെസ്‌ക്യൂ ഹോമിലേക്ക് മാറ്റുകയും ചെയ്തു,
കര്‍ണാടകയിലെ എച്ച് ഡി കോട്ടയില്‍ നിന്നും പഴയെ വസ്തുക്കള്‍ പെറുക്കി വില്പന നടത്തുന്ന സംഘത്തിലെ അമ്മയും നാല് മക്കളുമാണ് കഴിഞ്ഞ നാലു ദിവസമായി ദുരവസ്ഥയില്‍ കഴിഞ്ഞിരുന്നത്. പതിനാലു ദിവസത്തെ നിരീക്ഷണത്തിനു ശേഷം താമരശ്ശേരിയിലെ ചുങ്കത്തെ കടകളുടെ തിണ്ണയില്‍ കഴിയുകയയിരുന്നു ഇവര്‍. നേരത്തെ തൊഴിലുമായി ബന്ധപ്പെട്ട് അലഞ്ഞു തിരിഞ്ഞു നടന്ന ഇവരെ പൂനൂരിലെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും അവിടെ താമസിപ്പിക്കുകയും ആയിരുന്നു. എന്നാല്‍ നിരീക്ഷണ കാലയളവ് കഴിഞ്ഞതോടെ ഇവര്‍ക്ക് പുറത്തിറങ്ങേണ്ടി വന്നു. എന്നാല്‍ പോയി കിടക്കാന്‍ ഒരിടം പോലുമില്ലാതെയായി. തുടര്‍ന്നാണ് ഇവര്‍ കടത്തിണ്ണയില്‍ താമസം ആരംഭിച്ചത്.
വിഷയത്തില്‍ ഫസല്‍ കാരാട്ട്, ഉബൈദ് പതിമംഗലം, റിയാസ് കാരാട്ട് എന്നിവരുടെ നേതൃത്വത്തില്‍ എട്ടോളം കെഎസ്‌യു പ്രവര്‍ത്തകരാണ് ഇന്നലെ രാത്രി പതിനൊന്നരയോടെ റോഡ് ഉപരോധിച്ചത്.