കഞ്ചിക്കോട് ലേഡീസ് ഹോസ്റ്റൽ സെക്യൂരിറ്റിയായി പ്രവർത്തിക്കുന്ന കോഴിക്കോട് സ്വദേശി ജോണിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇന്നലെ രാത്രി ഹോസ്റ്റലിനകത്ത് കയറിയ ആളിനെ തടയുന്നതിനിടയിലാണ് കൊലപാതകം നടന്നത്. കൊലപാതകി അയാളുടെ കയ്യിലുള്ള ആയുധം കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആദ്യം അടി കൊണ്ട് നിലത്ത് വീണ സെക്യൂരിറ്റിയെ രണ്ടു മൂന്നു തവണ കൊലയാളി നിലത്തിട്ട് ശരീരഭാഗങ്ങളിൽ ആക്രമിച്ചു.
സംഭവ സ്ഥലത്ത് നിന്ന് കൊലയാളി കടന്നു കളഞ്ഞു. മോഷടിക്കാനായി കൊലയാളി അകത്ത് കടന്നതെന്നാവാം എന്നാണ് ആദ്യ നിഗമനം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ ഇത്തരത്തിൽ ഹോസ്റ്റലിൽ ആളുകൾ കടന്നു കയറാൻ ശ്രമം നടത്തിയതിനെ തുടർന്ന് പരാതി നൽകിയിരുന്നതായി ഹോസ്റ്റലിൽ താമസിക്കുന്നവർ പറയുന്നു. ജീവനക്കാരനെ തലക്കടിച്ചു കൊല്ലുന്ന ദൃശ്യങ്ങൾ ഹോസ്റ്റൽ സി സി ടി വി യിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട്. കുറ്റവാളിയെ ഉടനെ പിടികൂടുമെന്ന് പോലീസ് അധികൃതർ അറിയിച്ചു.

