ഓമശ്ശേരി : മുഖത്തും കണ്ണിലും മാറി മാറി ഉണ്ടാകുന്ന വേദനയിലും നീരിനാലും ബുദ്ധിമുട്ടിയ യുവതിയുടെ കൺപോളയിൽ നിന്നും 20cm നീളം ഉള്ള വിരയെ ജീവനോടെ പുറത്ത് എടുത്തു
ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ.
മുഖത്തും മൂക്കിലും കണ്ണിലും വേദനയെ തുടർന്ന് ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ നേത്ര വിഭാഗത്തിൽ ചികിത്സ തേടി എത്തിയ യുവതിയുടെ കൺപോളകളിൽ ഉള്ള വിരയെ ശാസ്ത്രക്രിയയിലൂടെ ജീവനോടെ പുറത്തെ ടുത്തത് . ശാന്തി ഹോസ്പിറ്റിലിലെ നേത്ര രോഗ വിഭാഗത്തിലെ ചീഫ് സർജൻ ആയ ഡോക്ടർ ജോർജ് ഫിലിപ്പിന്റെ നേതൃത്വാത്തിൽ ഒപ്താൽമോളജിസ്റ്റായ ഡോക്ടർ ഷാനി ശ്രീജിത്ത് എന്നിവടങ്ങുന്ന ടീം ആണ് രോഗിയുടെ കണ്ണിൽ നിന്നും വിരയെ പുറത്ത് എടുത്തത്
എല്ലാ വിധ ആധുനിക സജീകരണങ്ങളോടും കൂടിയ തീയറ്റർറൂമിൽ വച്ചു നടന്ന ഓപറേഷൻ ആയതിനാൽ അര മണിക്കൂറിന് ശേഷത്തെ വിശ്രമത്തിനു ശേഷം രോഗിക്ക് വീട്ടിലേക്ക് മടങ്ങുവാൻ സാധിച്ചു .കഴിഞ്ഞ ദിവസം പൊക്കിൾ കൊടിഅഞ്ചുവട്ടംകഴുത്തിൽ ചുറ്റി അപകടാവസ്ഥയിലായ ഗർഭസ്ഥ ശിശുവിനെഓപറേഷനിലൂടെഗൈനോക്കോളജി ആൻ്റ് ഒബ്സ് ട്രിക്ക് വിഭാഗം ഇൻ ചാർജ് ഡോക്ടർ ഇവി മുഹമ്മദിൻ്റെ നേതൃത്വത്തിൽ നടന്നഓപറേഷനിൽഅമ്മയെയുംകുഞ്ഞിനെയും രക്ഷപെടുത്തിയിരുന്നു.