പത്തനംതിട്ട: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഭക്തരുടെ പ്രവേശനവും, ഉത്സവവും മാറ്റി വെക്കണമെന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനർ. നിലവിലെ ബുദ്ധിമുട്ടുമായി ബന്ധപ്പെട്ട് തന്ത്രി ദേവസ്വം കമ്മിഷണർക്കു കത്ത് നൽകി.
അമ്പലം തുറക്കുന്നതോടെ നിരവധി പേരായിരിക്കും സന്നിധാനത്തേക്ക് എത്തുക. ഇത് കൂടുതൽ അപകടം വരുത്തുമെന്നാണ് കണക്കു കൂട്ടൽ. തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ അന്യ സംസ്ഥാനങ്ങളിൽ നിനിന്ന് കൂടുതലായി ആളുകൾ കടന്നു വരാനും സംസ്ഥാനങ്ങളിലെ നിലവിലെ അവസ്ഥ ഗുരുതരമാകാനും സാധ്യതയുണ്ട്. ശബരിമലയിൽ മിഥുന മാസത്തിലെ പൂജകൾക്കായി ജൂൺ 14ന് നട തുറക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തേ അറിയിച്ചിരുന്നു. 14 മുതൽ 28 വരെ മാസപൂജയും ഉല്‍സവവുമാണു നടക്കേണ്ടത്.

