
പാക് സംഘർഷം തുടരുന്ന സാഹചര്യത്തിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത് . പാകിസ്താന്‍റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകിയെന്ന് വിദേശ – പ്രതിരോധ മന്ത്രാലയങ്ങൾ. രാജ്യത്തെ 26 കേന്ദ്രങ്ങൾ ലക്ഷ്യം വച്ചായിരുന്നു പാക് ആക്രമണം. പഞ്ചാബിലെ വ്യോമത്താവളം പാകിസ്താൻ ആക്രമിക്കാൻ ശ്രമിച്ചു. പാക് സൈനിക താവളങ്ങൾക്ക് നേരെ തിരിച്ചടിച്ചു. പാകിസ്താന്‍റെ വിവിധ എയർ ലോഞ്ചറുകൾ തകർത്തു. ലാഹോറിൽ നിന്നും യാത്രാവിമാനങ്ങൾ കവചമാക്കിയാണ് പാകിസ്താന്‍റെ ആക്രമണം. എസ് 400 ബ്രഹ്മോസ് ഉൾപ്പെടെ അത്യാധുനിക സൈനിക സന്നാഹം ഇന്ത്യ സജ്ജമാക്കിയിട്ടുണ്ട് . ഇപ്പോഴും ഇന്ത്യ ശ്രമിക്കുന്നത് സംഘർഷത്തെ ലഘൂകരിക്കാനാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.