മൊയ്തീൻൻ്റെ ഖൽബിലെ തീയണച്ച് ഫയർ ഓഫീസർ ബാബുരാജ് മാതൃകയായത്. എ രി യുന്ന മനസ്സുമായിട്ടാണ്കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിതനായ കുട്ടിയുടെ പിതാവ് മൊയ്തീൻ്റെ കഥ ബാബുരാജ് അറിയുന്നത്. ഏഴാംതിയ്യതിഉച്ചയോടെയായിരുന്നു വെള്ളിമാട്കുന്ന് ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസര്‍ ബാബുരാജ് കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിതനായ കുട്ടിയുടെ പിതാവിനെ വിളിക്കുന്നത്. ഇന്നലെ ഉച്ചയോടെ മരുന്ന് കാസര്‍ഗോട്ടെത്തിച്ചു. ഇത് പറയുമ്പോള്‍ ബാബുരാജിന് വളരെ സന്തോഷവും സംതൃപ്തിയും ഉണ്ട്. കാരണം വളരെ ദയനീയയ സ്ഥിതിയിലായിരുന്ന കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിച്ച 11 വയസ്സുള്ള കുട്ടിയുടെ കാര്യം. ഇത് സൂചിപ്പിച്ച് തളിപ്പറമ്പ് സ്റ്റേഷന്‍ ഓഫീസര്‍’ ബാലകൃഷ്ണനാണ് ബാബുരാജിനെ കാര്യം ആദ്യംഅറിയിക്കുന്നത്. തുടര്‍ന്ന് ഉപ്പയായ പൂവടുക്കല്‍ മൊയാതീനെ ബാബുരാജ് ഫോണിൽ വിളിച്ചു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലുള്ള ഇയാള്‍ക്ക് ഫ്രീ ആയിട്ടായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ല്യൂക്കോസൈറ്റ് ഫില്‍ട്ടര്‍ എന്ന മരുന്ന് ലഭിച്ചിരുന്നത്. എന്നാല്‍ ലോക്ഡൗണ്‍ ആയതോടെ മരുന്നിന് പോകാന്‍ വഴിയില്ലാതെയായി. ഡോക്ടറെ കാണിച്ച് സ്‌നേഹസ്പര്‍ശം ഡെസ്‌കില്‍ നിന്നുള്ള ഫോമില്‍ ആ ഡോക്ടര്‍ ഒപ്പുവെച്ചാല്‍ മാത്രമേ മരുന്ന് ലഭ്യമാവുകയുള്ളു. ഏകദേശം നാലായിരം രൂപയോളം മരുന്നിന് ചിലവു വരും. എന്നാല്‍ ആ വഴി അവസാനിച്ചിരിക്കുന്നു. നിസ്സഹായനായി നില്‍ക്കുന്ന ഇയാളെ ബാബുരാജ് ആശ്വസിപ്പിച്ചു. മരുന്നെത്തിക്കാമെന്ന് പറഞ്ഞു.
തുടര്‍ന്ന് നീതി മെഡിക്കല്‍ സ്റ്റോറില്‍ അന്വേഷിച്ചപ്പോള്‍ നാലിയിരം രൂപ അടക്കാന്‍ ആവശ്യപ്പെട്ടു. മറ്റെവിടെയും മരുന്ന് ലഭ്യമല്ല. തുടര്‍ന്ന് ഇദ്ദേഹം കലക്ടറുടെ സിഎ യെയും ജൂനിയര്‍ സൂപ്രണ്ടിനെയും വിളിച്ചു. തുടര്‍ന്ന് ഇവരുടെ ഇടപെടലില്‍ ബാബുരാജ് സ്റ്റേഷന്‍ ഓഫീസര്‍ എന്ന റിക്കാര്‍ഡ് വച്ച് മരുന്ന് ലഭ്യമായി. തുടര്‍ന്ന് ഇന്നലെ തന്നെ മരുന്നെത്തിച്ചു. തുടര്‍ന്ന് ബാബൂരാജിന് നന്ദി അറിയിച്ച് മൊയ്ദീന്‍ വാട്ട്‌സാപ്പില്‍ ഒരു കുറിപ്പെഴുതി. ലോക്ഡൗണ്‍ കാലത്ത് ഉദ്യോഗസ്ഥരും ഗവണ്‍മെന്റും എത്ര ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നു എന്ന് കാണിച്ചുകൊണ്ടായിരുന്നു അത്ബാബുരാജിന് ഏറെ സന്തോഷമായി മൊയ്തീൻ്റെ ഖൽബിലെ തീ അണക്കാൻ സാധിച്ചതിലും i