Entertainment News

മനസ് മരവിച്ചു തകർന്നിരിക്കുന്നു,കുഞ്ഞുങ്ങളെ കെട്ടിപിടിച്ചു വാവിട്ടകരയുന്ന ഉല്ലാസ്,കണ്ണന്‍ സാഗറിന്‍റെ കുറിപ്പ്

രണ്ടുദിവസം മുമ്പാണ് നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ നിഷയുടെ മരണം സംഭവിച്ചത്.ഡിസംബര്‍ 20 പുലർച്ച രണ്ട് മണിയോടെയാണ് നിഷ വീടിന്റെ രണ്ടാം നിലയിൽ തൂങ്ങി മരിച്ചത്. ഭാര്യയുടെ മരണത്തിൽ മനംനൊന്തിരിക്കുന്ന ഉല്ലാസ് പന്തളത്തേക്കുറിച്ച് സുഹൃത്തും നടനും കോമഡി താരവുമെല്ലാമായ കണ്ണൻ സാ​ഗർ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.മനസ് മരവിച്ചു നല്ല വേദനയാൽ തകർന്നിരിക്കുന്നു എന്റേയും സഹപ്രവർത്തകൻ കൂടിയായ ഉല്ലാസ് പന്തളം, സംഭവിക്കാനുള്ളത് സംഭവിച്ചു, കെട്ടിചമച്ചതും, കെട്ടാതെ ചമച്ചതും ഊഹാപോഹങ്ങൾ കുത്തിനിറച്ചും വല്ലായ്മകളും ഇല്ലായ്മകളും പറഞ്ഞു പരത്തിയും വാർത്തകൾ ആഘോഷമാക്കുന്നവർ ധർമ്മവും മനസാക്ഷിയും കൈവിടാതെ മാധ്യമസത്യം പുലർത്തുക, അൽപ്പം കാറ്റും വെളിച്ചവും അദ്ദേഹത്തിന് നൽകാം ഒരു കലാകാരൻ എന്ന പരിഗണന നൽകി,കണ്ണൻ പങ്കവെച്ച കുറിപ്പിൽ പറയുന്നു

കണ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ചലനമറ്റ ഭാര്യയുടെ സമീപം ഒരു കസേരയിൽ കരഞ്ഞു വീർത്തുകെട്ടിയ നനവ് പൊടിയുന്ന ഒന്ന് വിങ്ങിപൊട്ടാൻ ഉറക്കെ കരയാൻ വെമ്പിനിൽക്കുന്ന കണ്ണുകളാൽ നിസഹായാവസ്ഥയിൽ മറ്റൊന്നും ശ്രെദ്ധയിൽ പെടാതെ, പെടുത്താൻ ശ്രെമിക്കാതെ തന്റെ പ്രിയതമയുടെ വിയോഗം വിശ്വസിക്കാനാകാതെ എന്തക്കെയോ ആലോചനയുടെ, ചിന്തകളുടെ, ഓർമ്മകളുടെ വലയത്തിൽ കുടുങ്ങിയ മനസ്സുമായി ആ സഹപ്രവത്തകൻ ഇരിക്കുന്നു, തങ്ങളുടെ സ്നേഹനിധിയോ, പ്രിയപ്പെട്ടതോ ആയ സഹോദരിയെ, സുഹൃത്തിനെ, അയൽവക്കം കാരിയെ ഒരു നോക്ക് കാണുവാൻ നിശബ്ദതയുടെ അകമ്പടിയാൽ അടക്കി പിടിച്ച വിതുമ്പലോടെ നിരനിരയായി വന്നുപോകുന്ന സ്നേഹിതർ.

ചിലരുടെ കണ്ണുകൾ നിറയുന്നു, ചിലർ സാരിതലപ്പുകൊണ്ടു, മറ്റ് ചിലർ കയ്യിൽ കരുതിയ തുണ്ടം തുണികൊണ്ടും കണ്ണുകൾ തുടച്ചും, ആ കൂട്ടുകാരിക്കൊപ്പമോ, സഹോദരിക്കൊപ്പമോ, ആ അയൽക്കാരിക്കൊപ്പമോ പങ്കുവെച്ച നിമിഷങ്ങളെ ഓർത്തു ഒന്ന് വിങ്ങിപൊട്ടുന്നു.

ചുറ്റുമിരിക്കുന്ന പ്രിയപ്പെട്ട ബന്ധുജനങ്ങളുടെ ഇടയിൽ തന്റേതായ രണ്ട് ആൺമക്കൾ കസേരയിൽ ഇരുന്നു അടുത്ത നിമിഷം ആ വീട്ടിൽ നിന്നും തങ്ങളെ പോറ്റി വളർത്തിയ അമ്മ യാത്രയാകുന്നതും ആ ഇറക്കം ഒരിക്കലും തിരിച്ചു വരാത്ത യാത്രയാകുമെന്നും ഇടക്ക് ഓർത്തു ഓർത്തു കരയുന്ന മക്കൾ,
പുറത്തു ആ സഹോദരിയെ യാത്രയാക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നു.

തളർന്നിരിക്കുന്ന സഹപ്രവർത്തകൻ അസ്വസ്ഥത പ്രകടിപ്പിക്കുന്നു പെട്ടന്ന് വണ്ടി തയ്യാറായി അദ്ദേഹം ആശുപത്രിയിലേക്ക്, ദുഃഖത്തിന്റെ ഭാരത്താൽ മനസ്സിനും തലക്കും ശരീരത്തിനും താങ്ങാവുന്നതിലും വേദന നിറയുന്നു നിയന്ത്രണം ലക്ഷ്യമില്ലാതെ ആകുന്ന തോന്നലുകൾ, നോവിന്റെ കൂടെ സൂചികൊണ്ടുള്ള കുത്തുകൾ വേദനകൾ അല്ലേയെന്നുള്ള മുഖഭാവത്താൽ ട്രിപ്പിട്ടു, മരുന്നുവെള്ളം ഒരാശ്വാസം കിട്ടുന്നെങ്കിൽ നല്ലതല്ലേ എന്നു കൊണ്ടുവന്ന സഹപ്രവർത്തകർ.

നല്ലചൂടിൽ തകരം കൊണ്ടുള്ള താത്കാലിക പന്തലിൽ ഒരു നോക്ക് കാണുവാനും, സംസ്കാര ചടങ്ങിൽ പങ്കുകൊള്ളാനുമായി, നാട്ടുകാരും ബന്ധുജനങ്ങളും, കലാസാംസ്കാരിക രാഷ്ട്രീയരംഗത്തുള്ള ഉന്നതരും, കൂട്ടുകാരും സഹപ്രവർത്തകരും നിറഞ്ഞു നിൽക്കുന്നു, കർമ്മങ്ങൾ തുടങ്ങി പരേതാത്മാവിന് ശാന്തിക്കായി പ്രാർത്ഥനകളാൽ അന്തരീക്ഷം ശബ്ദമുഖരിതം, ഇനിയും കാണാത്തവർക്ക് കാണാം എന്നാരോ വിളിച്ചു പറഞ്ഞു, നിശബ്ദം.

നിന്നവരുടെ ചങ്കുതകരുന്ന ഒരു കാഴ്ച പഠിച്ചും കളിച്ചും നടക്കുന്ന പ്രായത്തിലുള്ള രണ്ട് ആൺമക്കൾ തങ്ങളുടെ ചലനമറ്റ അമ്മയെ കെട്ടിപിടിച്ചു പൊട്ടികരയുന്ന ആ നിമിഷം കണ്ടുനിന്നവരുടെ കണ്ണുകൾ ഈറനണിയിച്ചു, കൂടെ സഹപ്രവർത്തകൻ കുഞ്ഞുങ്ങളെ കെട്ടിപിടിച്ചു വാവിട്ടകരച്ചിലും,
ഭാര്യയുമായി, അമ്മയുമായിയുള്ള ആ ബന്ധത്തിന്റെ ആഴവും, സ്നേഹവും ആത്മാർത്ഥതയും ജീവനായികണ്ടതും വിട്ടുപിരിയാൻ വയ്യാത്തത്ര മനസ്സും ഇനിയില്ല എന്ന തോന്നലുകളും എന്തിന് നീയിതു ചെയ്തു എന്ന പദംപറച്ചിലും ആ ഹൃദയം തകരുന്ന രംഗവും കാഴ്ചക്കാർക്ക് നല്ല നോവുള്ള മനസ് തകരുന്ന അനുഭവമായിരുന്നു.

അവസാനയാത്രയുടെ പരിയവസാനം സംസ്കാരചടങ്ങുകളിലേക്ക്, ഇത് കഴിയലും വീണ്ടും സഹപ്രവർത്തകൻ ബാക്കിയിരിക്കുന്ന മരുന്നുവെള്ളം വീണ്ടും ശരീരത്തിൽ നിറക്കാൻ ഉറക്കമില്ലാത്ത രാവുകളും ഭക്ഷണം കഴിപ്പ് തീരെയില്ലാത്ത ദിനങ്ങളും ശരീരത്തിന് ഊർജ്ജം ഇല്ലായിമയും അദ്ദേഹത്തെ അവശനാക്കിയിരിക്കുന്നു, സ്വാന്തനപ്പെടുത്തി, വിധിയെ പഴിച്ചും ഇടക്ക് ഇനിയും വരാം നമുക്ക് ഒന്നിച്ച് പൊട്ടിച്ചിരിപ്പിക്കുന്ന തമാശകൾ വീണ്ടും പ്രേക്ഷകർക്ക് വിളമ്പി ദുഃഖങ്ങൾ മറക്കാമെന്നു ഒന്ന് തലയിൽ തലോടി ഞാനും തിരിച്ചു എന്റെ വീട്ടിലേക്ക്..

മനസ് മരവിച്ചു നല്ല വേദനയാൽ തകർന്നിരിക്കുന്നു എന്റേയും സഹപ്രവർത്തകൻ കൂടിയായ ഉല്ലാസ് പന്തളം, സംഭവിക്കാനുള്ളത് സംഭവിച്ചു, കെട്ടിചമച്ചതും, കെട്ടാതെ ചമച്ചതും ഊഹാപോഹങ്ങൾ കുത്തിനിറച്ചും വല്ലായ്മകളും ഇല്ലായ്മകളും പറഞ്ഞു പരത്തിയും വാർത്തകൾ ആഘോഷമാക്കുന്നവർ ധർമ്മവും മനസാക്ഷിയും കൈവിടാതെ മാധ്യമസത്യം പുലർത്തുക, അൽപ്പം കാറ്റും വെളിച്ചവും അദ്ദേഹത്തിന് നൽകാം ഒരു കലാകാരൻ എന്ന പരിഗണന നൽകി, തകരുന്ന മനസുകൾക്ക് ഒരു സ്വാന്തനമാകാം…
പ്രിയ സോദരിക്ക് കണ്ണീർ പ്രണാമം…

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!