ഓസ്ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തി പ്രതി.2018-ലാണ് ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡിലെ ബീച്ചില്‍വെച്ച് രാജ്‌വിന്ദര്‍, ടോയ കോര്‍ഡിങ്‌ലി (24)യെ കൊലപ്പെടുത്തിയത്. രണ്ടുദിവസത്തിനു ശേഷം ഓസ്‌ട്രേലിയയില്‍നിന്ന് ഇയാള്‍ ഇന്ത്യയിലേക്ക് കടക്കുകയും ചെയ്തിരുന്നു.ദില്ലി പൊലീസാണ് കഴിഞ്ഞ ദിവസം രാജ്‌വീന്ദർ സിങ് (38) എന്ന ഇന്ത്യൻ നഴ്സിനെ അറസ്റ്റ് ചെയ്തത്. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 5.23 കോടി രൂപ ഓസ്ട്രേലിയൻ സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. ക്വീന്‍സ് ലാന്‍ഡ് പൊലീസാണ് ഇനാം പ്രഖ്യാപിച്ചത്.ടോയയുടെ വളർത്തുനായ ബീച്ചിൽ വെച്ച് തന്നെ നോക്കി കുരച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് ഇയാൾ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. രാജ്‌വീന്ദർ സിങ് ഭാര്യയുമായി വഴക്കിട്ട ശേഷം വാങ്കെറ്റി ബീച്ചിലേക്ക് പോയി. കൈയിൽ കുറച്ച് പഴങ്ങളും അടുക്കളയിലെ കത്തിയും ഉണ്ടായിരുന്നു. ഈ സമയം, ഫാർമസി ജീവനക്കാരിയായ കോർഡിങ്‌ലി തന്റെ നായയെ കടൽത്തീരത്ത് നടത്തുകയായിരുന്നു. രാജ്‌വീന്ദറിനെ കണ്ടതോടെ യുവതിയുടെ നായ കുരക്കാൻ തുടങ്ങി. തുടർന്ന് ഇരുവരും വഴിക്കിടുകയും കൊലപാതകത്തിലേക്ക് എത്തുകയും ചെയ്തെന്ന് ഇയാൾ പറഞ്ഞു. തുടർന്ന് മൃതദേഹം മണലിൽ കുഴിച്ചിട്ട് നായയെ മരത്തിൽ കെട്ടിയിട്ട് ഇയാൾ മുങ്ങി.
വളർത്തുനായ മുഖത്തു നോക്കി കുരച്ചു;പ്രകോപിതനായ രാജ്‌വിന്ദര്‍ യുവതിയെ കൊലപ്പെടുത്തി,

