മുതുമ്മൽക്കാട് സ്വകാര്യ കമ്പനി ടവർ എന്ന പേരിൽ പ്രദേശത്തെ നിരവധി കുടുംബങ്ങൾക്ക് അപകടമുണ്ടക്കുന്ന രൂപത്തിൽ ടവറിനു എന്ന പേരിൽ ആഴത്തിൽ കുഴി എടുക്കുന്ന സ്ഥലം തോട്ടത്തിൽ രവീന്ദ്രൻ എം. എൽ. എ ഇന്ന് സന്ദർശിച്ചു. ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം ഉണ്ടാകണമെന്ന് ഉദ്യോഗസ്ഥരോട് അവശ്യപ്പെട്ടു. കൂട്ടത്തിൽ NH ഡ്രൈനേജിന്റെ നാദ് കൺസ്ട്രക്ഷൻ എടുത്ത ആശാസ്ത്രീയ നിർമാണം, കഴിഞ്ഞ മഴയിൽ പൂനൂർ പുഴയുടെ കെട്ട് ഇടിഞ്ഞത് എന്നിവയും എം. എൽ. എ സന്ദർശിച്ചു.
ടവറിനെന്ന പേരിൽ ആഴത്തിൽ ഉള്ള കുഴി എടക്കുന്നത് നാട്ടുക്കാർ ഇടപ്പെട്ട് നിർത്തി വെച്ചിരുന്നു. എന്നാൽ ഇവിടെ നിരവധി കുടുംബങ്ങളെ അപകടത്തിലാക്കികൊണ്ട് ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കി ഈ വലിയ മഴക്കെടുതി ദുരിതം അനുഭവിക്കുന്ന കാലത്ത് കുഴിയ്യെടുക്കാൻ അനുമതി പോലും ഇല്ലാതെ വീണ്ടും പ്രവർത്തിയുമായി മുന്നോട്ട് പോവാൻ ആണ് ടവർ കമ്പനി ശ്രമിക്കുന്നത്. കൂടാതെ സ്ഥലം സന്ദർശിച്ച മേയർ ബീന ഫിലിപ് ഉൾപ്പടെ ഉള്ളവർ അപകടവസ്ഥ തിരിച്ചറിഞ്ഞ് തത്കാലം നിർത്തിവെപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിച്ചിരുന്നു

