National News

ലക്ഷദ്വീപിൽ എയർ ലിഫ്‌റ്റിംഗിന് നിയന്ത്രണം ;അടിയന്തര ചികിത്സ വൈകും വിധത്തില്‍ പുതിയ ചട്ടങ്ങള്‍

ലക്ഷദ്വീപില്‍ അടിയന്തര ചികിത്സ വൈകും വിധത്തില്‍ പുതിയ ചട്ടങ്ങള്‍ വരുന്നു. ചികിത്സ ആവശ്യമുള്ളവരെ ഹെലികോപ്റ്റർ വഴി കൊണ്ടുപോകണോ എന്ന് തീരുമാനിക്കാന്‍ കമ്മിറ്റിയെ നിശ്ചയിച്ച് ഉത്തരവിറങ്ങി. ഡോക്ടർമാരടങ്ങുന്നതാണ് കമ്മിറ്റി. ചികിത്സിക്കുന്ന ഡോക്ടറുടെ നിർദേശമനുസരിച്ച് രോഗിയെ മാറ്റാമെന്ന വ്യവസ്ഥയാണ് നീക്കിയത്.

അടിയന്തര ചികിത്സ പരമാവധി അഗത്തിയിലെയും കവരത്തിയിലെയും ആശുപത്രിയിലാക്കാനും നിർദേശമുണ്ട്. അതി ഗുരുതരാവസ്ഥയിലായവരെ മാത്രം കൊച്ചിയിലേക്ക് മാറ്റിയാല്‍ മതിയെന്നാണ് തീരുമാനം.

തുടയെല്ല് പൊട്ടലുള്‍പ്പെടെ പ്രശ്നങ്ങളുള്ളവരെ കപ്പലില്‍ മാറ്റിയാല്‍ മതിയെന്നാണ് പുതിയ നിർദേശം. കപ്പൽ കൊച്ചിയിലെത്താൻ 16 മണിക്കൂർ വേണ്ടിവരും. അഗത്തിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്ടർമാർ നിർദേശിച്ചാലും കമ്മറ്റിയുടെ അനുവാദം തേടണം. കമ്മിറ്റി പരിശോധിച്ച് തീരുമാനമെടുക്കണമെന്ന ഈ വ്യവസ്ഥ ചികിത്സ വൈകാന്‍ കാരണമാകുമെന്നാണ് ആശങ്ക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!