വാക്‌സിനേഷനെതിരെ സംസാരിച്ച തമിഴ് നടന്‍ മന്‍സൂര്‍ അലി ഖാനെതിരെ രണ്ട് ലക്ഷം രൂപ പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി. കോവിഷീൽഡ് വാക്സിൻ വാങ്ങാനായി രണ്ട് ലക്ഷം രൂപ തമിഴ്നാട് ആരോഗ്യവകുപ്പിൽ അടയ്ക്കാനാണ് ഉത്തരവായിരിക്കുന്നത്. കേസിൽ മൻസൂർ മുന്നോട്ട് വച്ച മുൻകൂർ ജാമ്യാപേക്ഷ ഈ വ്യവസ്ഥയിൽ താരത്തിന് അനുവദിച്ചു നൽകി.
കോവിഡ് വാക്സിനെടുത്ത നടൻ വിവേകിന്റെ മരണത്തെത്തുടർന്ന് നടത്തിയ പരാമർശമാണ് കേസിന് അടിസ്ഥാനം.വാക്സിനെടുത്തതാണ് വിവേകിന്റെ മരണത്തിന് കാരണമെന്നായിരുന്നു മൻസൂർ അലിഖാന്റെ ആരോപണം. ബി.ജെ.പി. നേതാവ് രാജശേഖരൻ ചെന്നൈ പോലീസ് കമ്മിഷണർക്കു പരാതി നൽകിയിരുന്നു. ചെന്നൈ കോർപ്പറേഷൻ കമ്മിഷണർ നൽകിയ പരാതിയിൽ വടപളനി പോലീസ് മൻസൂർ അലിഖാനെതിരേ കേസെടുത്തിരുന്നു.
കോവിഡ് വാക്സിനെതിരേ ഒരു പരാമർശവും നടത്തിയിട്ടില്ലെന്നും നിർബന്ധപൂർവം വാക്സിനെടുപ്പിക്കുന്നതിനെ എതിർക്കുകയാണ് ചെയ്തതെന്നും മൻസൂർ അലിഖാൻ ജാമ്യാപേക്ഷയിൽ ബോധിപ്പിച്ചു.വിവേകിന് ഹൃദയാഘാതം സംഭവിച്ചതിന് കാരണം വാക്‌സിനല്ലെന്ന് ഡോക്ടര്‍മാരും തമിഴ്‌നാട് ആരോഗ്യ സെക്രട്ടറിയുമെല്ലാം അറിയിച്ചിരുന്നു.
മന്‍സൂര്‍ അലി ഖാനെതിരെ ചെന്നൈ കോര്‍പ്പറേഷന് കീഴിലുള്ള ഹെല്‍ത്ത് ഓഫീസര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രകോപനപരമായി സംസാരിക്കല്‍, ബോധപൂര്‍വ്വം രോഗം പടര്‍ത്തല്‍, ജനങ്ങള്‍ക്കിടയില്‍ ഭീതിയുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു നടനെതിരെ കേസെടുത്തത്.
നടനെ അറസ്റ്റ് ചെയ്യുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യത്തിനായി മന്‍സൂര്‍ അലി ഖാന്‍ കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് വാക്‌സിന്‍ വാങ്ങാനായി രണ്ട് ലക്ഷം രൂപ നല്‍കണമെന്ന വ്യവസ്ഥയില്‍ കോടതി നടന് ജാമ്യം അനുവദിച്ചത്.