
കേരളത്തിൽ മാത്രമാണ് സി.പി.എമ്മുമായി പോരാട്ടമുള്ളത്,കേന്ദ്രത്തിൽ ബി.ജെ.പിയാണ് മുഖ്യ എതിരാളിയെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്‍ലോട്ട്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താൻ മോദി സർക്കാർ ശ്രമിക്കുന്നുവെന്ന് അശോക് ഗെഹ്‍ലോട്ട് പറഞ്ഞു. ഝാർഖണ്ഡ് സർക്കാരിനെ ഇപ്പോൾ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്.
കോൺഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യം വയ്ക്കുന്ന ബി.ജെ.പിയെയാണ് നേരിടേണ്ടത്. കോൺഗ്രസിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് സി.പി.എമ്മും ബി.ജെ.പിയും പ്രചരിപ്പിക്കുകയാണെന്നും കോൺഗ്രസ് ഭാരവാഹി യോഗത്തിൽ അശോക് ഗെഹ്‍ലോട്ട് പറഞ്ഞു.കോണ്‍ഗ്രസ്സിനകത്ത് അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് സി.പി.എമ്മും ബി.ജെ.പിയും ബോധപൂര്‍വ്വം പ്രചാരണം നടത്തുകയാണ്. കേരളത്തില്‍ യു.ഡി.എഫ്. ഒറ്റക്കെട്ടായി എല്‍.ഡി.എഫിനെയും ബി.ജെ.പിയെയും നേരിടും. കേരളത്തില്‍ യു.ഡി.എഫിന് വിജയം സുനിശ്ചിതമാണെന്നും ഗെഹ്‌ലോത് പറഞ്ഞു.

