GLOBAL

ആക്രമണം അതിരൂക്ഷം; ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 25000 കടന്നു

ഗാസയില്‍ ഇസ്രയേല്‍ അധിനിവേശത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 25000 കവിഞ്ഞു. വെടിവെയ്പ്പ്, വ്യോമാക്രമണം, ബോംബാക്രമണം എന്നിവയില്‍ വടക്കന്‍ ഗാസയിലെ ജബാലിയ മുതല്‍ തെക്കന്‍ നഗരമായ ഖാന്‍ യൂനിസ് വരെ ചോരക്കളമായി മാറി.

ഹമാസിനെ ലക്ഷ്യമിട്ട് ജബാലിയയിലെ അഭയാര്‍ത്ഥി ക്യാംപ് കേന്ദ്രീകരിച്ച ശക്തമായ ആക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 178 പേര്‍. ഇതോടെ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 25, 105 ആയി ഉയര്‍ന്നു. അറുപത്തിരണ്ടായിരത്തിലധികം പേര്‍ക്കാണ് പരിക്കേറ്റത്.

9000ത്തോളം ഹമാസുകാരെ വധിച്ചെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കിയ ശേഷം മാത്രമേ ഗാസയിലെ ആക്രമണം അവസാനിപ്പിക്കുവെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

GLOBAL News

ചാൾസ് മൂന്നാമന്റെ കിരീടധാരണം ഇന്ന്; 2000 അതിഥികൾ പങ്കെടുക്കും

ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം ഇന്ന്. കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിൻ വെല്‍ബിയുടെ നേതൃത്വത്തില്‍ വെസ്റ്റ്മിനിസ്റ്റര്‍ ആബിയിൽ നടക്കുന്ന ചടങ്ങ് ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ്
GLOBAL News

ചരിത്രകൗതുകവും ആഘോഷമേളവും പകർന്ന് ചാൾസ് മൂന്നാമന്റെ സ്ഥാനാരോഹണം; ചടങ്ങുകൾ പുരോഗമിക്കുന്നു

ബക്കിങ്ങാം കൊട്ടാരത്തിൽ നിന്നുള്ള ചാൾസ് മൂന്നാമന്റെ ഘോഷയാത്ര വെസ്റ്റ് മിൻസ്റ്റർ ആബിയിലെത്തിയതോടെ നൂറ്റാണ്ടിന്റെ ചരിത്രകൗതുകവും ആഘോഷമേളവും പകർന്ന് രാജാവിന്റെ കിരീട ധാരണ ചടങ്ങിന് തുടക്കമായി. കാന്റർബറി ആർച്ച്
error: Protected Content !!