തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പ്രോട്ടോകോൾ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ സംശയമില്ലെന്ന് പൊലീസ്. ഗുരുതരമായ ആരോപണവുമായി ബി ജെ പി യും കോൺഗ്രസ്സും നേരത്തെ രംഗത്ത് എത്തിയിരുന്നു. ഒറ്റ ഫയൽ പോലും പൂർണമായി കത്തി നശിച്ചിട്ടാല്ലായെന്നും. ആകെ ഭാഗികമായി കത്തി നശിച്ചത് 25 ഫയലുകളാണെന്നും അന്വേഷണ സംഘം. ഇവ പൂർണമായി കത്തി നശിക്കാത്തതിനാൽ സ്കാൻ ചെയത് സൂക്ഷിക്കുന്ന നടപടികളിലേക്ക് അധികൃതർ നീങ്ങുകയാണ്.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട പ്രധാന ഫയലുകൾ ഒന്നും തന്നെ ഭാഗികമായി കത്തി നശിച്ചതിൽ ഇല്ലായെന്ന് പുറത്ത് വരുന്ന വാർത്തകൾ. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ സംശയകരമായതൊന്നും ഇല്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഫോറൻസിക് റിപ്പോർട്ട് ലഭ്യമായി കഴിഞ്ഞാൽ സംഭവം നടന്നതിന്റെ ഗ്രാഫിക്സ് വീഡിയോ അന്വേഷണ സംഘം തയ്യാറാക്കും
ഓണാവധി കഴിയുന്നതിനു മുന്‍പ് ഫയല്‍ പരിശോധനയടക്കം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. കഴിഞ്ഞദിവസം പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ കൂടി ചേര്‍ത്ത് അന്വേഷണ സംഘം വിപുലീകരിച്ചിരുന്നു.