തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള ഉത്തരവ് ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ മാസത്തിൽ 6 ദിവസത്തെ ശമ്പളം പിടിച്ചു കൊണ്ട് 5 മാസത്തേക്ക് മാറ്റി വെക്കുക എന്നതായിരുന്നു സർക്കാർ ഉത്തരവ് .
എന്നാൽ ഇതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും കെഎസ്ഇബി, കെഎസ്ആർടിസി ജീവനക്കാരുടെയും സർവീസ് സംഘടനകൾ ഹൈക്കോടതിയെ സമീപച്ചതിനെ തുടർന്നാണ് കോടതി ഉത്തരവ്. മെയ് 20ന് കേസ് വീണ്ടും പരിഗണിക്കും.
സാമ്പത്തികബുദ്ധിമുട്ട് ശമ്പളം നീട്ടിവയ്ക്കുന്നതിന് ന്യായീകരണമല്ലെന്നും ഹൈക്കോടതി വിലയിരുത്തി. ശമ്പളം നീട്ടിവയ്ക്കാനുള്ള ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ല. ശമ്പളം നീട്ടി വെക്കുന്നത് തുക നിഷേധത്തിനു തുല്യമാണെന്നാണ് കോടതിയുടെ കണ്ടെത്തൽ

