അട്ടപ്പാടി മധു വധക്കേസിൽ പതിനഞ്ചാം സാക്ഷി മെഹറുന്നീസയും കൂറുമാറി. തുടർകൂറുമാറ്റങ്ങൾക്കിടെയാണ് പതിനഞ്ചാം സാക്ഷി മെഹറുന്നീസ പൊലീസിൽ താൻ ഇത് വരെ ഒരു മൊഴിയും നൽകിയിട്ടില്ലെന്ന്കോടതിയെ അറിയിച്ചത്. പ്രോസിക്യൂഷൻ സാക്ഷിയായ മെഹറുന്നീസ രഹസ്യ മൊഴി നൽകിയ വ്യക്തി കൂടിയാണ്..പത്താം സാക്ഷി ഉണ്ണികൃഷ്ണൻ, പതിനൊന്നാം സാക്ഷി ചന്ദ്രൻ, പന്ത്രണ്ടാം സാക്ഷി ഫോറസ്റ്റ് വാച്ചർ അനിൽ കുമാർ, പതിനാലാം സാക്ഷി എന്നീ പ്രോസിക്യൂഷൻ സാക്ഷികളാണ് നേരത്തെ കോടതിക്ക് മുന്നിൽ കൂറൂമാറിയവർ. ഇവരും രഹസ്യ മൊഴി നൽകിയവരാണ്.നിലവിൽ അഞ്ച് സാക്ഷികളാണ് കൂറുമാറിയത്. അതേസമയം കൂറുമാറിയതിനെ തുടർന്ന് വനം വകുപ്പ് വാച്ചറായ പന്ത്രണ്ടാം സാക്ഷി അനിൽ കുമാറിനെ ജോലിയിൽ നിന്നും പിരിച്ച് വിട്ടിരുന്നു. ഇതിനെതിരെ അനിൽ കുമാർ മണ്ണാർക്കാട് എസ്സ്-എസ്റ്റി കോടതിയിൽ ഹരജി നൽകി.പതിമൂന്നാം സാക്ഷി സുരേഷ് ആരോഗ്യ കാരണങ്ങളാൽ ആശുപത്രിയിലായതുകൊണ്ട് പീന്നീടായിരിക്കും വിസ്താരം നടക്കുക.അഡ്വ. രാജേഷ് എം. മേനോനാണ് അട്ടപ്പാടി മധു കേസിലെ പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ.
2018 ഫെബ്രുവരി 22നാണ് മധു ആൾക്കൂട്ട മർദനത്തിരയായി കൊല്ലപ്പെടുന്നത്. സംഭവത്തിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ 16 പ്രതികളാണുള്ളത്.

