രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദാക്കിയ സർക്കാർ നടപടി സിപിഎമ്മിന്റെ തീരുമാനം തന്നെയാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.നടപടി 2019 ൽ എടുത്ത തീരുമാനത്തിന് ഭാഗമാണെന്നും ഇടുക്കി ജില്ലയിലെ സിപിഎമ്മിലും സിപിഐയിലുമുണ്ടായ ആശങ്കകൾ പരിഹരിക്കുമെന്നും കോടിയേരി വ്യക്തമാക്കി. പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കില്ലെന്ന് കോടിയേരി പറഞ്ഞു. പട്ടയത്തിന്റെ നിയമ സാധുത പരിശോധിക്കുക മാത്രമാണ് പുതിയ നടപടിയുടെ ലക്ഷ്യം. പട്ടയം നഷ്ടപ്പെടുന്നവര്‍ വീണ്ടും അപേക്ഷ നല്കി നടപടി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ചയാണ് രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കിയത്. പട്ടയം റദ്ദാക്കുന്നതില്‍ സിപിഐ ഇടുക്കി ജില്ലാ നേതൃത്വം എതിര്‍പ്പ് പ്രകടപ്പിച്ചിരുന്നു. പട്ടയങ്ങള്‍ എല്ലാം റദ്ദാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും, വ്യാജപ്പട്ടയമാണെന്ന് ബോധ്യപ്പെട്ടവ മാത്രം റദ്ദാക്കണമെന്നും ജില്ലാ സെക്രട്ടറി കെ. കെ. ശിവരാമന് പറഞ്ഞു. എല്ലാം റദ്ദാക്കിയതിന് ശേഷം വീണ്ടും അപേക്ഷ സമര്‍പ്പിക്കണമെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഭൂ

