
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിൽ വ്യക്തികളുടെ സ്ഥലം ,കെട്ടിടം ,മതിൽ എന്നിവിടങ്ങളിൽ ഉടമയുടെ അനുവാദം കൂടാതെ കൊടിമരം സ്ഥാപിക്കാനോ ബാനറുകൾ കെട്ടാനോ പരസ്യം ഒട്ടിക്കുവാനോ മുദ്രാവാക്യങ്ങൾ എഴുതാനോ ഉപയോഗിക്കാൻ രാഷ്ട്രീയ കക്ഷികളോ സ്ഥാനാർത്ഥികളോ അവരുടെ അനുയായികളെ അനുവദിക്കാൻ പാടില്ലെന്ന് അധികൃതർ അറിയിച്ചു.
സർക്കാർ ഓഫീസുകളിലും അവയുടെ പരിസര പ്രദേശങ്ങളിലും ചുവർ എഴുത്തും പോസ്റ്റർ ഒട്ടിക്കലും ബാനർ കട്ട് ഔട്ട് തുടങ്ങിയവ സ്ഥാപിക്കാനോ പാടില്ല
ഏതെങ്കിലും പൊതുസ്ഥലത്ത് പരസ്യങ്ങൾ സ്ഥാപിക്കുന്നതിന് തടസ്സമില്ലെങ്കിൽ അവിടെ പരസ്യങ്ങൾ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും സ്ഥാനാർത്ഥികൾക്കും തുല്യ അവസരം നൽകിയിട്ടുണ്ട്.
പൊതുജനങ്ങൾക്ക് അസൗകര്യമോ ശല്യമോ ഉണ്ടാക്കുന്ന തരത്തിൽ പ്രചാരണ സാമഗ്രികൾ സ്ഥാപിക്കാൻ പാടില്ല.
പരസ്യങ്ങൾക്ക് വേണ്ടി വരുന്ന ചിലവ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചിലവ് കണക്കിൽ ഉൾപ്പെടുത്താവുന്നതാണ്.
രാഷ്ട്രീയ കക്ഷികളോ സ്ഥാനാർത്ഥികളോ ഏതെങ്കിലും പൊതുസ്ഥലമോ സ്വാകാര്യ സ്ഥലമോ പരസ്യങ്ങൾ സ്ഥാപിച്ചോ മുദ്രാവാക്യങ്ങൾ എഴുതിയോ വികൃതമാക്കിയാൽ പരാതി ലഭിച്ചാൽ അവ നീക്കം ചെയ്യാൻ നോട്ടീസ് നൽകും .നോട്ടീസ് ലഭിച്ചിട്ടും അവ നീക്കം ചെയ്തില്ലെങ്കിൽ അവ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിച്ച് വേണ്ടിവരുന്ന ചിലവ് സ്ഥാനാർത്ഥിയുടെ ചിലവിനോട് ചേർക്കുന്നതാണ്
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉപയോഗിക്കാൻ പാടില്ലെന്ന് അധികൃതർ അറിയിച്ചു

