ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം കോവിഡ് ഫലം പോസിറ്റാവായി ചികിത്സയിൽ കഴിഞ്ഞിരുന്ന ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിന്റെ ആരോഗ്യ നില വഷളായതായി റിപ്പോർട്ടുകൾ. ഇതേ തുടർന്ന് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി പ്ലാസ്മ തെറപ്പി ചികിത്സ ലഭ്യമാക്കുമെന്ന് പുറത്ത് വരുന്ന വിവരം. കടുത്ത പനിയുമുണ്ടെന്നും ന്യുമോണിയ ബാധിച്ചുവെന്നും ഡോക്ടര്‍മാര്‍ നേരത്തെ പറഞ്ഞിരുന്നു.
ആരോഗ്യ മന്ത്രി എത്രയും പെട്ടെന്ന് രോഗമുക്തനായി തിരികയെത്തട്ടേയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. കോവിഡ് രോഗലക്ഷണങ്ങൾ കാണിച്ച ഇദ്ദേഹത്തിന്റെ ആദ്യ ഫലം നെഗറ്റീവ് ആവുകയും എന്നാൽ പിന്നീട് നടത്തിയ ടെസ്റ്റിൽ പോസിറ്റീവ് ആവുകയുമായിരുന്നു

