മഴയ്ക്ക് ശമനമുണ്ടായതോടെ കോഴിക്കോട് ജില്ലയിലെ ദുരിതാശ്വാസക്യാമ്പുകളിൽ നിന്നും ആളുകൾ വീടുകളിലേക്ക് മടങ്ങാൻ തുടങ്ങി. ജില്ലയിലെ വിവിധ താലൂക്കുകളിലായി അഞ്ച് ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 19 കുടുംബങ്ങളിൽ നിന്നായി 47 പേരാണ് ക്യാമ്പുകളിൽ താമസിക്കുന്നത്.
കോഴിക്കോട് താലൂക്കിൽ രണ്ടു വില്ലേജുകളിലെ രണ്ടു ക്യാമ്പുകളിലായി 19 പേരുണ്ട്.
മാവൂർ ജിഎംയുപി സ്‌കൂളിൽ ആറ് കുടുംബത്തിലെ 13 പേരും
കടലുണ്ടി വില്ലേജിൽ വട്ടപ്പറമ്പ ജിഎൽപി സ്‌കൂളിൽ ഒരു കുടുംബത്തിലെ ആറ് പേരുമാണ് ക്യാമ്പിൽ താമസിക്കുന്നത്.
വടകര താലൂക്കിൽ നിലവിൽ രണ്ടു ക്യാമ്പുകളുണ്ട്. ഒഞ്ചിയം അങ്കണവാടി, ചെക്യാട് ജാതിയേരി എം എൽ പി സ്‌കൂൾ എന്നിവിടങ്ങളിലെ ക്യാമ്പുകളിലായി 4 കുടുംബങ്ങളിലെ 12പേരാണ് താമസിക്കുന്നത്.
താമരശേരി താലൂക്കിൽ ഒരു ക്യാമ്പ് മാത്രമാണുള്ളത്. തിരുവമ്പാടി വില്ലേജിലെ സെന്റ് സെബാസ്റ്റ്യൻ എൽപിഎസ് മുത്തപ്പൻപുഴയിലെ ഈ ക്യാമ്പിൽ 8 കുടുബങ്ങളിലെ 16 പേരാണുള്ളത്. പ്രദേശത്ത് രണ്ടു വീടുകൾ തകർന്നു. ഉണ്ണികുളം വില്ലേജിലെ മാവുള്ളകണ്ടി സാബിറ, കൊല്ലോന്നുമ്മൽ കലന്തൻ എന്നിവരുടെ വീടുകളാണ് മരം വീണ് തകർന്നത്.

