തിരുവനന്തപുരം: ആറ്റിങ്ങലിന് സമീപം കോരാണിയിൽ വൻ കഞ്ചാവ് വേട്ട. എക്സൈസ് മന്ത്രിയുടെ നിർദേശപ്രകാരം രൂപീകരിച്ച എൻഫോഴ്സ്മെന്റ് സ്ക്വാഡ് സംസ്ഥാനവ്യാപകമായി നടത്തിവന്നിരുന്ന പരിശോധനയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ 20 കോടിയോളം വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടി.
ഞായറാഴ്ച പുലർച്ചെ സ്റ്റേറ്റ് എക്സസൈസ് എൻഫോഴ്സ്മെന്റ് നടത്തിയ പരിശോധനയിലാണ് കണ്ടെയ്നർ ലോറിയിൽ നിന്നും 600 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളില്‍ ഒന്നാണ് ഇത്. മൈസൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മലയാളികളുടെ സംഘമാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചതെന്നാണ് അധികൃതർ പറയുന്നത്.കർണാടകയിൽ മയക്കുമരുന്ന് വേട്ട സജീവമായ സാഹചര്യത്തിൽ അവിടെ കഞ്ചാവ് സൂക്ഷിക്കുന്നത് സുരക്ഷിതമല്ല എന്നതിനാലാണ് കഞ്ചാവ് കേരളത്തിലെത്തിച്ചത്.

