ആലുവ: നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന് ചികിത്സ ലഭിക്കാതെ മരണപ്പെട്ട സംഭവത്തിൽ അന്വേഷണത്തിന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ഉത്തരവിട്ടു. ദാരുണമായ സംഭവമാണിതെന്നും വീഴ്ച കണ്ടാൽ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പ്രിൻസിപ്പൽ സെക്രട്ടറിയോട് വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടു.
ഉത്തരവാദികൾക്ക് എതിരെ കർശന നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു.
കടുങ്ങല്ലൂരിൽ താമസിക്കുന്ന രാജു-നന്ദിനി ദമ്പതികളുടെ മകൻ പൃഥ്വിരാജാണ് മരണപ്പെട്ടത്. നാണയം വിഴുങ്ങിയ കുട്ടിയുമായി കുഞ്ഞിന് ചികിത്സ തേടി ആലുവ മെഡിക്കൽ കോളജ് ആശുപത്രി ഉൾപ്പടെ ആശുപത്രിയിൽ കയറി ഇറങ്ങിയിട്ടും ചികിത്സ ലഭിക്കാതെയാണ് മരണപ്പെട്ടതെന്നാണ് കുടുംബത്തിന്റെ ആരോപണം.