Kerala News

പാലാ ജനറല്‍ ആശുപത്രിക്ക് കെ.എം.മാണിയുടെ പേര്, തീരുമാനം മന്ത്രിസഭാ യോഗത്തില്‍

  • 22nd June 2022
  • 0 Comments

പാലാ ജനറല്‍ ആശുപത്രിക്ക് കെ എം മാണിയുടേ പേര് നല്‍കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നേരത്തെ പാലാ ബൈപാസ് റോഡിനും സര്‍ക്കാര്‍ കെ എം മാണിയുടെ പേര് നല്‍കിയിരുന്നു. മാണിയുടെ സ്വപ്നപദ്ധതിയായിരുന്നു ബൈപാസ് റോഡ്. കഴിഞ്ഞ വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാരാണ് ബൈപാസിന് മാണിയുടെ പേര് നല്‍കിയത്. കെ.എം. മാണിയുടെ പാലായിലെ വീടിന് മുന്നിലൂടെയാണ് ബൈപ്പാസ് കടന്നു പോകുന്നത്. ബൈപാസിന് വേണ്ടി അദ്ദേഹം സ്വന്തം വസ്തു സൗജന്യമായി വിട്ടു നല്‍കിയിരുന്നു. 1964 മുതല്‍ 2019 വരെ […]

Kerala

രണ്ടിലയില്ല; പാലായില്‍ യുഡിഎഫിന് ചിഹ്നമായി

  • 7th September 2019
  • 0 Comments

പാലാ: അനിശ്ചിതങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന് ചിഹ്നമായി. ‘കൈതച്ചക്ക’യാണ് ചിഹ്നം. ചിഹ്നം ഏതായാലും വിജയം ഉറപ്പാണെന്ന്‌ജോസ് ടോമ് ജോസഫ് പ്രതികരിച്ചു. കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയെന്ന നിലയില്‍ ജോസ് ടോം നല്‍കിയ പത്രിക പിന്‍വലിക്കണമെന്നായിരുന്നു സൂക്ഷ്മപരിശോധനയ്ക്കിടെ ജോസഫ് വിഭാഗം ആവശ്യപ്പെട്ടത്. ജോസഫ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ക്കൂടിയാണ് പത്രിക തള്ളിയത്.

Kerala

പാലാ ഉപതിരഞ്ഞെടുപ്പിന് പത്രിക സമര്‍പ്പിച്ചത് 17 പേര്‍

  • 5th September 2019
  • 0 Comments

കോട്ടയം: സെപ്റ്റംബര്‍ 23ന് നടക്കുന്ന പാലാ നിയമസഭാ നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദേശ പത്രിക നല്‍കിയത് 17 പേര്‍. അവസാന ദിവസമായിരുന്ന ഇന്ന്(സെപ്റ്റംബര്‍ നാല്) 12 പേര്‍ പത്രിക നല്‍കി. ആകെ 28 നാമനിര്‍ദേശ പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ(സെപ്റ്റംബര്‍ അഞ്ച്) രാവിലെ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ ഏഴാണ്.

Kerala

പാലായില്‍ മാണി സി കാപ്പന്‍ ഇടത് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: പാലാ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ ഇടതു സ്ഥാനാര്‍ഥിയാകും. കെ.എം. മാണി അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവു വന്നതിനാലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത് തുടര്‍ച്ചയായ നാലാം തവണയാണ് മാണി സി കാപ്പന്‍ പാലായില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്നത്. മൂന്നുതവണയും കെ.എം മാണിയോട് പരാജയപ്പെടുകയായിരുന്നു. മാണി സി കാപ്പനെ സ്ഥാനാര്‍ഥിയാക്കാന്‍ എന്‍.സി.പി യോഗത്തിലാണ് തീരുമാനമായത്. പാര്‍ട്ടിയുടെ തീരുമാനം എല്‍.ഡി.എഫിനെ അറിയിക്കും. ഔദ്യോഗിക പ്രഖ്യാപനം എല്‍.ഡി.എഫ് യോഗത്തിന് ശേഷമാണ് ഉണ്ടാകും.

error: Protected Content !!