തിരുവല്ലയില്‍ വീട്ടമ്മയെ പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി സി സി സജിമോന്‍ എതിരെ കേസ്.ഡി.വൈ.എഫ്.ഐ നേതാവ് നാസറാണ് കേസിലെ രണ്ടാം പ്രതി വീട്ടമ്മയുടെ പരാതിയിലാണ് കേസ്.സിപിഎം പാർട്ടി പ്രവർത്തക കൂടിയായ യുവതിയുടെ പരാതിയിലാണ് കേസ് എടുത്തത്
യുവതിയെ കാറില്‍ കയറ്റി മയക്കികടത്തി നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് ഭീഷണി. ചിത്രം പുറത്ത് വിടാതിരിക്കാന്‍ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും യുവതി പരാതി നല്കി.
പീഡനം, നഗ്ന വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടല്‍ എന്നീ വകുപ്പുകളാണ് ഒന്നും രണ്ടും പ്രതികളായ സജിക്കും നാസറിനും എതിരെ ചുമത്തിയിരിക്കുന്നത്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാരുമുള്‍പ്പെടെ പത്ത് പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

